കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കുവൈത്തുമായി സൗഹൃദ മത്സരം കളിച്ച ഇൗജിപ്ത് ടീമിന് ഫിഫ 50,000 സ്വിസ് ഫ്രാങ്ക് പിഴ ചുമത്തി. മേയ് 25ന് കുവൈത്തിലെ ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഒാരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. മേയ് 21 മുതൽ 27 വരെ ഫിഫ വിശ്രമവാരം പ്രഖ്യാപിച്ചിരുന്നു.
ജൂൺ 14നായിരുന്നു ലോകകപ്പ് ഫുട്ബാൾ മത്സരം ആരംഭിച്ചത്. ലോകകപ്പിന് തയാറെടുക്കാൻ കളിക്കാർക്ക് മതിയായ വിശ്രമം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇക്കാലയളവിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്താൻ പാടില്ലായിരുന്നു. ഇൗജിപ്തിെൻറ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ഇൗ കളിയിൽ കളിച്ചിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനായി റയൽ മഡ്രിഡിനെതിരെ ഫൈനൽ മത്സരം കളിക്കാനുണ്ടായിരുന്നതിനാലാണ് സലാഹ് വിട്ടുനിന്നത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഫിഫയുടെ വിശ്രമവാര വിലക്ക് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.