ദജീജിൽ ദുബൈ ദുബൈ കറക് മക്കാനി പുതിയ ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലും ജി.സി.സിയിലും ജനങ്ങളുടെ പ്രിയ സ്ഥാപനമായ ദുബൈ ദുബൈ കറക് മക്കാനിയുടെ പുതിയ ഔട്ട്ലറ്റ് ദജീജിൽ തുറന്നു. ദജീജ് ലുലുഹൈപ്പറിന് സമീപമാണ് പുതുമകളോടെ പുതിയ ഔട്ട്ലറ്റ്. ദുബൈ ദുബൈ കറക് മക്കാനിയുടെ കുവൈത്തിലെ 12ാമത്തെയും ജി.സി.സിയില 15ാമത്തെയും ബ്രാഞ്ചാണ് ഇത്.
ദുബൈ ദുബൈ കറക് മക്കാനി ദജീജ് ഔട്ട്ലറ്റ് ഉദ്ഘാടന ഭാഗമായി കേക്ക് മുറിക്കുന്നു
മറ്റു ബ്രാഞ്ചുകളിൽ നിന്ന് വ്യത്യസ്തതമായി ഫാമിലി ഡൈനിങ് സൗകര്യം ദജീദ് ബ്രാഞ്ചിലുണ്ട്. മറ്റു ബ്രാഞ്ചുകളിൽ ലഭിക്കുന്ന നിലവിലെ വിഭവങ്ങളും മെയിൻ കോഴ്സ് ഐറ്റംസ് ആയ ഇന്ത്യൻ, ചൈനീസ്, അറബിക്, മലബാർ സ്പെഷലുകളും തനതായ രുചിയിൽ ഇവിടെ ലഭ്യമാകും.
സ്പോൺസർ ഫഹദ് മിഷ്കിസ് അൽ റഷീദി, എ.എം ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആബിദ്, ഡയറക്ടർമാരായ മുഹമ്മദ് കുഞ്ഞി, ജമാൽ, മെട്രോ മെഡിക്കൽ ഗ്രൂപ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, ഡോ. അമീർ, ഐ.ബി.പി.സി സെക്രട്ടറി കെ.പി. സുരേഷ്, സയ്യിദ് ഹബീബ് കോയ തങ്ങൾ, ശൈഖ് അഹമ്മദ് അൽ ഫർസി, ശൈഖ് മെഷാരി അൽ അലി, മുഹമ്മദ് ആത്വിഫ്, അഹ്സിം, റിയാസ്, ഓപ്പറേഷൻസ് മാനേജർ അബ്ദുൽ റഹൂഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തമായി തയാറാക്കിയ ആരോഗ്യകരമായ മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലാത്ത ഇവ ആസ്വാദ്യകരമായ രുചി സമ്മാനിക്കുന്നു.
ഇതിനൊപ്പം ജ്യൂസ്, ഫലൂദ, ഫ്രൂട്ട് ബ്രിക്സ്, സാൻഡ്വിച്ച്, ബർഗർ, പാസ്ത, സാലഡ്, ഗ്രിൽ, കബാബ്, ചിക്കൻ ശവായ (മാജിക് മസാല, മാജിക് ഡബിൾ സ്പൈസി, ചീസ്), തലശ്ശേരി ദം ബിരിയാണി, ട്രൈൻ ബിരിയാണി തുടങ്ങി വ്യത്യസ്ത വിഭവങ്ങളും ലഭ്യമാണ്. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും 20 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നരായ ഷെഫുകൾ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്. ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോലൈറ്റ്, ഹാമിൽട്ടൺ, ടീം എന്നീ ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, ഐ ബ്ലാക്ക് ലഗേജ്ജ്, കോജാത്തി, താര ടൂത്ത് ബ്രഷ്, വൈഗ ബാത്ത് സോപ്പ് എന്നീ സംരംഭങ്ങളും കുവൈത്തിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.