കുവൈത്ത് സിറ്റി: ജി.സി.സി അണ്ടർ 18 ബാസ്കറ്റ് ബാൾ ടൂർണമെൻറിൽ കുവൈത്തിന് തോൽവി. ബഹ് റൈനെതിരെ 95-51എന്ന പോയൻറ് നിലയിൽ കുവൈത്ത് ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു. അ ന്താരാഷ്ട്ര ബാസ്കറ്റ് ബാൾ അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന കായിക വിലക്ക് പിൻവലിച്ച ശേഷം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ കുവൈത്തിന് പരിചയക്കുറവ് വിനയായി.
മൂന്നുവർഷമായി മത്സര പരിചയം ലഭിക്കാത്തതാണ് തോൽവിക്ക് കാരണമെന്ന് കുവൈത്ത് ബാസ്കറ്റ് ബാൾ അസോസിയേഷൻ ഡെപ്യൂട്ടി പ്രസിഡൻറ് ഖലീൽ താഹിർ പ്രതികരിച്ചു. കളിയുടെ എല്ലാ മേഖലയിലും കുവൈത്തിനെ ബഹ്റൈൻ നിഷ്പ്രഭമാക്കിക്കളഞ്ഞു. ഒരു ഘട്ടത്തിലും ബഹ്റൈന്‍ ഭീഷണിയുയർത്താൻ നീലപ്പടക്ക് കഴിഞ്ഞില്ല. വരും ദിവങ്ങളിൽ കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിച്ച് മത്സരപരിചയം നേടിയെടുക്കാനാവും കുവൈത്തിെൻറ ജൂനിയർ, സീനിയർ ടീമുകളുടെ ശ്രമം. മറ്റു മത്സരങ്ങളിൽ സൗദി ഖത്തറിനെയും (70-60), ഒമാൻ യു.എ.ഇയെയും (62- 56) സ്കോറിൽ തോൽപിച്ചു. ജി.സി.സി ടൂർണമെൻറിൽ ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകൾ 2020ൽ നടക്കുന്ന ഫിബ അണ്ടർ 18 ഏഷ്യൻ ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.