കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ശനിയാഴ്ചയും ഡ്രോൺ ആക്രമണം. ആക്രമണം വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കാര്യമായ കേടുപാടുകൾ വരുത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജ്ഹി അറിയിച്ചു.
അടിയന്തര സംഘങ്ങളും ബന്ധപ്പെട്ട അധികാരികളും സംഭവത്തിൽ ഉടനടി ഇടപെട്ടു ആവശ്യമായ നടപടികൾ സ്വീകരിച്ചു. രാജ്യത്തെ സിവിൽ ഏവിയേഷന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുമായുള്ള തുടർച്ചയായ ഏകോപനവും സൂചിപ്പിച്ചു.
കുവൈത്ത് വിമാനത്താവളം ലക്ഷ്യമിട്ട് ഇത് മൂന്നാം തവണയാണ് ആക്രമണം നടക്കുന്നത്. യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെയുണ്ടായ ആദ്യ ആക്രമണത്തിൽ വിമാനത്താവളത്തിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പ് വിമാനത്താവളത്തിലെ ഇന്ധന സംഭരണങ്ങൾക്കു നേരെയും ആക്രമണങ്ങൾ ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.