കുവൈത്ത് സിറ്റി: കൊറോണ വൈറസിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സ്വദേശികള്‍ക്കായി ഏഴ് പുതിയ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ധനമന്ത്രാലയത്തിന് കീഴിലാണ് പുതിയ കേന്ദ്രങ്ങൾ സ്ഥാപിച്ചത്.
അക്വാ മറൈന്‍ റിസോര്‍ട്ട്, ഖലീഫ ടൂറിസ്റ്റ് പാര്‍ക്ക്, ഖൈറാന്‍ ടൂറിസ്റ്റ് പാര്‍ക്ക്, നാഷനല്‍ റിയല്‍ എസ്റ്റേറ്റ് പാര്‍ക്ക്, അല്‍ കൂത്ത് ബീച്ച് ഹോട്ടല്‍, സീഷെല്‍ ജുലൈഅ ഹോട്ടല്‍, നാഷനല്‍ പാര്‍ക്ക് എന്നിവയാണ് പുതിയ അഭയ കേന്ദ്രങ്ങള്‍. നേരത്തെ നിരീക്ഷണ കേന്ദ്രമായിരുന്ന അല്‍ കൂത്ത് ബീച്ച് ഹോട്ടല്‍ കോവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിയിരുന്നു. ഇവിടെ അണുവിമുക്തമാക്കി വീണ്ടും നിരീക്ഷണ ക്യാമ്പാക്കുകയാണ്.
വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന സ്വദേശികളുടെ വർധന കാരണമാണ് വീണ്ടും അല്‍ കൂത്ത് നിരീക്ഷണ കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്. ഇനിയും പതിനായിരക്കണക്കിന് സ്വദേശികളെയാണ് വിദേശരാജ്യങ്ങളിൽനിന്ന് കൊണ്ടുവരാനുള്ളത്. കുവൈത്തിൽ പാർപ്പിക്കാൻ സംവിധാനം ഒരുക്കുന്നതിനനുസരിച്ച് ഘട്ടംഘട്ടമായാണ് ഇവരെ കൊണ്ടുവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.