കുവൈത്ത് സിറ്റി: സർക്കാർ സർവിസിലുള്ളവർ ദീർഘകാല അവധി എടുത്ത് വിദേശത്ത് ജോലിചെയ്യുന്നത് തടയാൻ സർക്കാർ സർവിസിലുള്ളവർ വിദേശത്ത് ജോലിക്ക് പോവുന്നത് തടയാൻ സർവിസ് ചട്ടത്തിൽ ഭേദഗതി വരുത്തണമെന്ന ഹൈകോടതി ഉത്തരവ് നിരവധി പ്രവാസികളെ നേരിട്ട് ബാധിക്കും.
കോടതി ഉത്തരവനുസരിച്ച് സർവിസ് ചട്ടത്തിൽ സർക്കാർ ഭേദഗതി വരുത്തുകയാണെങ്കിൽ ദീർഘകാല അവധിയെടുത്ത് വിദേശത്ത് ജോലിക്ക് വന്ന നിരവധി പേർക്ക് സർക്കാർ ജോലി ഉപേക്ഷിക്കുകയോ വിദേശ ജോലി ഒഴിവാക്കി നാട്ടിൽപോവുകയോ വേണ്ടിവരും. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ വിദേശത്ത് ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്.
കൂടുതൽ മെച്ചപ്പെട്ട ജീവിതനിലവാരം പ്രതീക്ഷിച്ചാണ് ഇവർ വിദേശത്ത് എത്തിയത്. അതേസമയം, ഇതിനെതിരെയും പ്രവാസലോകത്ത് അഭിപ്രായങ്ങളുണ്ട്. മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നാണ് പ്രവാസികളായ നിരവധി പേർ പറയുന്നത്.
നാട്ടിൽ ഒരു തസ്തിക ഉപയോഗശൂന്യമാവുന്നത് കൂടാതെ വിദേശത്ത് മറ്റൊരാൾക്ക് ജോലി ലഭിക്കുന്നത് കൂടി ഇല്ലാതാക്കുന്നതാണ് ഇത്തരം ഇരട്ടത്താപ്പെന്നാണ്
ഒരു വിഭാഗം പറയുന്നത്. കോടതി ഉത്തരവിനെ അവർ സ്വാഗതം ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.