മനാമ: സ്കൂളുകൾ അടക്കാൻ ഇനി ദിനങ്ങൾ മാത്രം. വേനൽ അവധിക്കാലത്തിന് മുമ്പുള്ള ആദ്യഘട്ട പരീക്ഷ പൂർത്തിയായതിെ ൻറ ആഹ്ലാദത്തിലാണ് വിദ്യാർഥികൾ. പരീക്ഷയുടെ പിരിമുറുക്കം മാറുകയും അവധിക്കാലം എത്തുകയും ചെയ്തതിെൻറ സന്തോ ഷം കുട്ടികളിൽ പ്രകടമാണ്. ഇൗ ഉത്സാഹത്തിൽ കുട്ടികൾ പാർക്കുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാലും സായാഹ് നങ്ങളിലും രാത്രികളിലും ചൂടിന് ശമനം ഇല്ലാത്തതിനാൽ പാർക്കുകളിൽ കാര്യമായ തിരക്ക് ഇല്ല. അതേസമയം മാളുകളിൽ ഒഴിവുനേരങ്ങളിൽ കുട്ടികളും കുടുംബങ്ങളും എത്തുന്നത് വർധിച്ചിട്ടുണ്ട്. മാളുകളിലെ കിഡ്സ് കോർണറുകളിൽ കുട്ടിപ്പട്ടാളത്തിെൻറ ആരവം വർധിച്ചിട്ടുമുണ്ട്. ഇൗ മാസം 26 നാണ് ഇന്ത്യൻ സ്കൂൾ അവധിക്കാലത്തിനായി അടക്കുന്നത്. 27 ന് അധ്യാപകരുടെ അവധി ആരംഭിക്കും. ജൂലൈ-ആഗസ്റ്റ് മാസങ്ങൾക്കുശേഷം ഇന്ത്യൻ സ്കൂൾ സെപ്തംബർ ആദ്യവാരത്തിൽ അടക്കും. മറ്റ് സ്കൂളുകളിലും ഏകദേശം അവധി ഇങ്ങനെ തന്നെയാണ്.
മലയാളി പ്രവാസികളിൽ പലരും മക്കളുടെ അവധിക്കാലത്താണ് നാട്ടിലേക്ക് പോകുന്നത്. ഇവിടെ െപാള്ളുന്ന ചൂടിൽ നിന്ന് താത്ക്കാലിക രക്ഷയും നാട്ടിലെ മഴക്കാലം ആസ്വാദിക്കുകയും ചെയ്യാം എന്നതാണ് അവധിക്കാലത്തെ മധുരതരമാക്കുന്നത്. കുട്ടികളെ സ്വന്തം നാട് കാണിക്കാനും ബന്ധുജനങ്ങളുമായി ഇടപഴകിക്കാനും കിട്ടുന്ന അപൂർവ്വ അവസരവുമാണ് ഇൗ ഹ്രസ്വകാലയളവ്. എന്നാൽ ഇത്തവണ അമിതമായ വിമാനയാത്രാക്കൂലി നിരവധി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള യാത്രക്ക് തടസമായിട്ടുണ്ട്. മുെമ്പ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായിരുന്നു. എന്നാൽ നിശ്ചിത ശതമാനം ആളുകൾക്ക് മാത്രമാണ് ഇൗ ആനുകൂല്യം ലഭിച്ചത്. മുൻകൂർ ലീവ് ലഭിക്കാത്തവർക്ക് ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയാതെ പോയി.
ഇപ്പോൾ ഒരാൾക്ക് വൺവേ മാത്രം 200 ബി.ഡിക്ക് പുറത്താണ് ടിക്കറ്റ് നിരക്ക്. നാലുപേരുള്ള ഒരു സാധാരണ പ്രവാസി കുടുംബത്തിന് ഇൗ ടിക്കറ്റ് നിരക്കിനെ കുറിച്ച് ചിന്തിക്കുക അസാധ്യമാണ്. അതിനാൽ പലരും നാട് സ്വപ്നം കണ്ട് ഇൗ അവധിക്കാലത്തിൽ ബഹ്റൈനിൽ തങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. സ്വദേശികൾ സകുടുംബം അവധിക്കാലത്ത് മറ്റ് രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകുകയാണ് പതിവ്. ചൂട് കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് സ്വദേശി കുടുംബങ്ങൾ കൂടുതലും യാത്ര പോകാൻ ഇഷ്ടപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.