മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; പാകിസ്താനി പൗരന്‍റെ വിചാരണ മൂന്നാം തവണയും മാറ്റിവെച്ചു

മനാമ: മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി‍യാ‍യ പാകിസ്താനി പൗരനായ തൊഴിലാളിയുടെ വിചാരണ തുടർച്ചയായി മൂന്നാം തവണയും മാറ്റിവെച്ചു.

മനഃശാസ്ത്ര റിപ്പോർട്ടിന്‍റെ അഭാവമാണ് വിചാരണ വീണ്ടും മാറ്റാനിടയായതെന്നാണ് വിവരം. 43കാരനായ പ്രതി സഹപ്രവർത്തകനും നാട്ടുകാരനുമായ സുഹൃത്തിനെ കൊലപ്പെടുത്തിയതായി പൊലീസ് അന്വേഷണത്തിനിടെ സമ്മതിച്ചിരുന്നു. എന്നാൽ, ക്രിമിനൽ ഹൈകോടതിക്ക് മുമ്പാകെ അദ്ദേഹം നിഷേധിക്കുകയായിരുന്നു. പ്രതിയുടെ വൈരുധ്യാത്മകമായ അഭിപ്രായ വ്യതിയാനത്തെ അടിസ്ഥാനമാക്കിയാണ് കോടതി മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടതും വിചാരണ മാറ്റിവെച്ചതും.

പ്രതി വിചാരണ നേരിടാൻ യോഗ്യനാണോ എന്ന് കണ്ടെത്താനും അതിനായി മനഃശാസ്ത്ര റിപ്പോർട്ട് ആവശ്യപ്പെട്ടും പ്രതിഭാഗം വക്കീൽ നേരത്തേ അപ്പീൽ നൽകിയിരുന്നു. നിലവിൽ കേസ് വിചാരണക്കായി ജനുവരി 23ലേക്ക് മാറ്റിയിരിക്കുകയാണ്. 

Tags:    
News Summary - Trail postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.