മനാമ: ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ യുവജനങ്ങളുടെ പങ്ക് നിർണായക ശക്തിയായി തുടരുന്നുവെന്ന് റിപ്പോർട്ട്. 2025-ന്റെ ആദ്യ പാദത്തിലെ പുതിയ സർക്കാർ വിവരങ്ങൾ അനുസരിച്ച് ബഹ്‌റൈനി ജീവനക്കാരിൽ പത്തിൽ ഏഴുപേരും 40 വയസ്സിൽ താഴെയുള്ളവരാണ്. പൊതു-സ്വകാര്യ മേഖലകളിലായി 155,596 ബഹ്‌റൈനികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 107,963 പേരും 40 വയസ്സിൽ താഴെ പ്രായമുള്ളവരാണ്.
പൊതുമേഖലയിൽ ജോലി ചെയ്യുന്ന 51,138 ബഹ്‌റൈനികളിൽ 30,470 പേരും (60%) 40 വയസ്സിൽ താഴെയുള്ളവരാണ്. എന്നാൽ, സ്വകാര്യമേഖലയിൽ 104,458 ജീവനക്കാരുള്ളതിൽ 77,493 പേരും (74.1%) 40 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. തൊഴിലാളികളിൽ ഏറ്റവും കൂടുതൽ 30 നും 39 നും ഇടയിൽ പ്രായമുള്ളവരാണ് (41%). തൊട്ടുപിന്നിൽ 20 നും 29 നും ഇടയിലുള്ളവർ (28%) വരുന്നു. 20 വയസ്സിൽ താഴെയുള്ള ബഹ്‌റൈനി തൊഴിലാളികൾ 1,140 പേർ മാത്രമാണ്, ഇത് ആകെ തൊഴിലാളികളുടെ 0.7% ആണ്. തൊഴിലാളികളുടെ എണ്ണത്തിൽ പുരുഷന്മാരാണ് കൂടുതൽ, 58% (89,886 പേർ). സ്ത്രീകളുടെ എണ്ണം 42% (65,710 പേർ) ആണ്. 40 നും 49 നും ഇടയിൽ പ്രായമുള്ള ബഹ്‌റൈനികൾ 34,055 (22%) ഉം, 50 നും 59 നും ഇടയിലുള്ളവർ 11,583 (7%) ഉം ആണ്. സ്വകാര്യമേഖലയിൽ യുവ ബഹ്‌റൈനികളുടെ ശക്തമായ സാന്നിധ്യമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.