മനാമ: മേയ് മാസത്തിൽ ബഹ്റൈെൻറ മൊത്തം ഇറക്കുമതിയിൽ ആറു ശതമാനം വർധന. 402 മില്യൺ ദിനാറിെൻറ ഇറക്കുമതിയാണ് മേയ് മാസത്തിൽ നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ഇറക്കുമതി 378 മില്യൺ ദിനാറിേൻറതായിരുന്നു. മൊത്തം ഇറക്കുമതിയിൽ 66 ശതമാനവും 10 രാജ്യങ്ങളിൽനിന്നാണ്.
ഏറ്റവും കൂടുതൽ ഇറക്കുമതി നടത്തിയത് ബ്രസീലിൽനിന്നാണ്. 52 മില്യൺ ദിനാറിെൻറ ഉൽപന്നങ്ങളാണ് ബ്രസീലിൽനിന്ന് ബഹ്റൈനിലേക്ക് എത്തിയത്. ചൈന (46 മില്യൺ ദിനാർ) രണ്ടാം സ്ഥാനത്തും ആസ്ട്രേലിയ (31 മില്യൺ ദിനാർ) മൂന്നാം സ്ഥാനത്തുമാണ്.
അതേസമയം, ബഹ്റൈൻ നിർമിത ഉൽപന്നങ്ങളുടെ കയറ്റുമതി 60 ശതമാനം വർധിച്ച് 283 മില്യൺ ദിനാറായി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ കയറ്റുമതി 176 മില്യൺ ദിനാറിേൻറതായിരുന്നു. 75 തമാനം കയറ്റുമതിയും 10 രാജ്യങ്ങളിലേക്കാണ്. സൗദി അറേബ്യയിലേക്കാണ് (52 മില്യൺ ദിനാർ) ഏറ്റവുമധികം കയറ്റുമതി നടന്നത്. യു.എ.ഇ (45 മില്യൺ ദിനാർ) രണ്ടാം സ്ഥാനത്തും ചൈന (20 മില്യൺ ദിനാർ) മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.