ഓണപ്പുടവ മത്സരത്തിലെ വിജയികൾക്ക് സമ്മാനം കൈമാറുന്നു 

ഓണപ്പുടവയിൽ തിളങ്ങി ശ്രാവണം

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്‍റെ ഓണാഘോഷമായ ‘ശ്രാവണം 2025’ ന്‍റെ ഭാഗമായി സംഘടിപ്പിച്ച ഓണപ്പുടവ മത്സരം കാണികളുടെ മനം കവർന്നു. കുട്ടികളും മുതിർന്നവരുമടങ്ങിയ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പരമ്പരാഗതമായ ഓണവസ്ത്രങ്ങളെ നൂതന ആശയങ്ങളുമായി സമന്വയിപ്പിച്ച് അവതരിപ്പിച്ച മത്സരാർഥികൾ വേറിട്ടൊരനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.

കസവ് മുണ്ടുകൾ, സെറ്റ് സാരികൾ, പട്ടുപാവാടകൾ, ബ്ലൗസുകൾ എന്നിവ വ്യത്യസ്തമായ രീതിയിൽ അലങ്കരിച്ചും, പരമ്പരാഗത ആഭരണങ്ങൾ ഉപയോഗിച്ചും മത്സരാർഥികൾ തങ്ങളുടെ സൃഷ്ടികൾ മനോഹരമാക്കി. ആധുനികതയുടെ അതിപ്രസരത്തിൽ അന്യമാകുന്ന നാടൻ പാരമ്പര്യത്തെ ഓർമിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കേരളത്തിന്‍റെ തനത് പൈതൃകവും സംസ്കാരവും പ്രവാസി സമൂഹത്തിൽ നിലനിർത്തുന്നതിനുമാണ് മത്സരം സംഘടിപ്പിച്ചതെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.

മത്സരത്തിൽ ടീം സമുദ്ര ഒന്നാം സ്ഥാനവും ടീം ലൈബ്രറി സ്റ്റാർസ് രണ്ടാം സ്ഥാനവും ടീം ഹൃദയപൂർവം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. മത്സരത്തിനു മുന്നോടിയായി സമാജം പാഠശാല അധ്യാപകർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി കുട്ടികൾ അവതരിപ്പിച്ച ഗാനമാലികയും അരങ്ങേറി. വർഗീസ് ജോർജ് (ശ്രാവണം ജനറൽ കൺവീനർ), റിതിൻ രാജ് (പ്രോഗ്രാം കൺവീനർ), സൈറ പ്രമോദ്, ബിജോയ്‌ ഭാസ്കർ, അനീഷ് അമ്പലത്തിൽ (ജോയൻറ് കൺവീനർമാർ) എന്നിവർ മത്സരത്തിന്റെ ഏകോപനം നിർവഹിച്ചു.

Tags:    
News Summary - Shravan shines brightly during Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.