മനാമ: ബഹ്റൈനിലെ ജൂത സമൂഹത്തിെൻറ പ്രതിനിധി ഇബ്രാഹിം ദാവൂദ് നൂനുവിനെ ഹമദ് രാജാവിെൻറ നയതന്ത്ര കാര്യങ്ങള്‍ക്കായുള്ള ഉപദേഷ്ടാവ് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ സ്വീകരിച്ചു. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിെൻറ ഭാഗമായി യു.എ.ഇയോടൊപ്പം ബഹ്റൈനും ഇസ്രായേലുമായി കരാറിലേര്‍പ്പെടാനുള്ള ഹമദ് രാജാവിെൻറ തീരുമാനം ഇരുരാഷ്ട്രങ്ങള്‍ക്കും ഏറെ ഗുണകരമാകുമെന്ന് നൂനു പറഞ്ഞു.
ഹമദ് രാജാവിെൻറ വിശാല വീക്ഷണവും കാഴ്ചപ്പാടുകളും രാജ്യത്തെ വ്യതിരിക്തമാക്കുന്നതില് ഏറെ സന്തോഷമുണ്ട്. ഇക്കാര്യത്തില്‍ ബഹ്റൈനിലെ ജൂത സമൂഹത്തിെൻറ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. വിവിധ മത സമൂഹങ്ങള്‍ ഒത്തൊരുമയോടെ കഴിയുന്ന ബഹ്റൈൻ പാരമ്പര്യവും സംസ്കാരവും നിലനിര്‍ത്താന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് ശൈഖ് ഖാലിദ് ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.