അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി, സിറാജ് മാട്ടില്‍ വേങ്ങര 

രിസാല സ്റ്റഡി സര്‍ക്കിള്‍ 'അനലൈസ' സമാപിച്ചു

മനാമ: മൂന്നു മാസമായി യൂനിറ്റ് മുതല്‍ നടന്നുവരുന്ന ആര്‍.എസ്.സി വാര്‍ഷിക കൗണ്‍സില്‍ സംഗമങ്ങള്‍ക്ക് ഗള്‍ഫ് അനലൈസയോടെ സമാപനം. സംഗമത്തില്‍ അബൂബക്കര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

സമസ്ത പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സംഗമത്തെ ആശീര്‍വദിച്ചു. വിവിധ സെഷനുകള്‍ക്ക് സാദിഖ് വെളിമുക്ക്, അലി അക്ബര്‍, അബ്ദുല്ല വടകര, മജീദ് അരിയല്ലൂര്‍, അബ്ദുല്‍ ബാരി നദ്‌വി, ജാബിറലി പത്തനാപുരം, ലുഖ്മാന്‍ വിളത്തൂര്‍, നൗഫല്‍ ചിറയില്‍ എന്നിവർ നേതൃത്വം നല്‍കി. സൗദി ഈസ്റ്റ്, യു.എ.ഇ, സൗദി വെസ്റ്റ്, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. സമാപന സംഗമം പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, ശരീഫ് കാരശ്ശേരി, എന്‍. എം. സാദിഖ് സഖാഫി, സി. എന്‍. ജാഫര്‍, റാഷിദ് ബുഖാരി എന്നിവർ സംസാരിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഭാരവാഹി പ്രഖ്യാപനം നടത്തി. 2021-2023 വര്‍ഷത്തേക്കുള്ള രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ഭാരവാഹികള്‍: അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി (ചെയർ), സിറാജ് വേങ്ങര (ജന:കൺ), സക്കരിയ ശാമില്‍ ഇര്‍ഫാനി (സംഘടന), അഹ്മദ് ഷെറിന്‍ (ഫിനാന്‍സ്), നിഷാദ് അഹ്‌സനി (ട്രെയിനിങ്), മുഹമ്മദ് വി.പി.കെ (കലാലയം), അബ്ദുല്‍ അഹദ് (വിസ്ഡം), നിസാര്‍ പുത്തന്‍പള്ളി (മീഡിയ), ഹബീബ് മാട്ടൂല്‍ (ഫിറ്റ്‌നസ്), മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ (രിസാല), അന്‍സാര്‍ കൊട്ടുകാട് (സ്റ്റുഡൻറ്സ്).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT