മനാമ: പ്രളയം തകർത്തെറിഞ്ഞ കേരളത്തിെൻറ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിനായി ബഹ്റൈനിലെ മലയാളി സമ ൂഹത്തിെൻറ ഉദാരമായ സഹായം വേണമെന്ന് നോർക്ക ഡയറക്ടറും ലോക കേരള സഭ സ്റ്റാൻറിങ് കമ്മിറ്റി ഒന്ന് ചെയർമാനുമായ രവിപിള്ള വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു. ലോക കേരള സഭയുടെ നേതൃത്വത്തിൽ പ്രവാസി ബിസിനസ് സമൂഹത്തിൽ നിന്നും ശേഖരിക്കുന്ന തുക ഏറ്റു വാങ്ങുവാൻ മന്ത്രി എം.എം. മണി 18 ന് ബഹ്റൈനിൽ എത്തും. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ പലതരത്തിലും സഹായം നൽകിയവരാണ് പ്രവാസി മലയാളികൾ. എന്നാൽ നമ്മുടെ നാടിന് കൂടുതൽ സഹായം ഇനിയും ആവശ്യമാണ്. അതിനാൽ എല്ലാവരും ഒറ്റക്കെട്ടായി സഹായം നൽകണം. തികച്ചും സുതാര്യമായാണ് സഹായധനം സ്വീകരിക്കുന്നതും അത് കേരളത്തിെൻറ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉൾപ്പെടുത്തുന്നതും. 19 ന് പകൽ 11 മുതൽ ഉച്ചക്ക് ഒരു മണിവരെ മന്ത്രിയെ നേരിൽ കണ്ട് വ്യക്തികൾക്കും സംഘടന പ്രവർത്തകർക്കും സംഭാവനകൾ കൈമാറാവുന്നതാണ്. ഇൗ തുക അപ്പോൾതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കാൻ തത്സമയ മണി എക്സ്ചേഞ്ച് സംവിധാനവും ഏർപ്പെടുത്തും. തങ്ങളെ കൊണ്ട് കഴിയുന്ന തുക പ്രവാസികൾ നൽകുക വഴി നമ്മുടെ നാടിനോടുള്ള ഒരു വലിയ ഉത്തരവാദിത്തവും പ്രതിബദ്ധതയുമാണ് നിറവേറ്റുകപ്പെടുക. അന്ന് സന്ധ്യക്ക് സമാജത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി സംസാരിക്കുകയും ചെയ്യും. തുടർന്ന് ബഹ്റൈനിലെ ബിസിനസ് പ്രമുഖരിൽ നിന്നുള്ള സംഭാവനകളും അദ്ദേഹം സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ ലോക കേരള സഭ അംഗങ്ങളായ സി.വി.നാരായണൻ, രാജു കല്ലുപുറം, കേരള സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.