മനാമ: ശരിയായ രീതിയിലുള്ള മത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമായി മാറിയെന്ന് റയ്യാൻ സ്റ്റുഡന്റ്സ് ഫോറം അഭിപ്രായപ്പെട്ടു. കലുഷിതമായ കാലഘട്ടത്തിൽ എല്ലാ മതവിഭാഗങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ മനസ്സിലാക്കാനും സാമൂഹിക തലങ്ങളിൽ സഹകരണ മനോഭാവത്തോടെ ജീവിക്കാനും യഥാർഥ മതവിശ്വാസിക്ക് സാധിക്കുമെന്നും സമൂഹത്തിൽ അന്തഛിദ്രതയുണ്ടാക്കുന്നവർ മതാധ്യാപനങ്ങൾ വേണ്ടവിധത്തിൽ ഉൾക്കൊള്ളാത്തവരാണെന്നും റയ്യാൻ സെന്റർ സംഘടിപ്പിച്ച ഗ്രാജ്വേഷൻ സെറിമണി അഭിപ്രായപ്പെട്ടു. ദൈവമാർഗത്തിൽ ഭക്തിയോടെ മുന്നേറാൻ മതവിദ്യാഭ്യാസം സഹായകമാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സമീർ ഫാറൂഖി അഭിപ്രായപ്പെട്ടു. വിദ്യാർഥികളായ ഹാഷിം ഖാൻ, ഹെന്ന ഖദീജ, ഹാദി അബ്ദുൽ ലത്തീഫ്, ഹിബ ഖദീജ എന്നിവർ പഠന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. പഠനം കഴിഞ്ഞു പോകുന്ന സീനിയേഴ്സിന് ആശംസകളുമായി ഉമ്മു കുൽസു, ഇർഫാൻ നൗഫൽ, റിയ ആയിഷ എന്നീ വിദ്യാർഥികളും ഒത്തുചേർന്നു. അബ്ദുൽ റഹ്മാൻ രിസാൽ ഖിറാഅത്ത് നടത്തി. ഉമ്മുൽ ഹിസ അനുമോദന ഗാനമാലപിച്ചു. അബ്ദുൽ ഗഫൂർ പാടൂർ, ടി.പി. അബ്ദുൽ അസീസ് , രിസാലുദ്ദീൻ, നൗഷാദ് എന്നിവർ സംസാരിച്ചു. റംസാനാ ജ്വല്ലറി മാനേജിങ് ഡയറക്ടർ ഇശ്ത്യാഖ് അഹമ്മദ് ട്രാംപൂ, റയാൻ സി.ഇ.ഒ വി.പി. അബ്ദുൽ റസാഖ് എന്നിവർ വിദ്യാർഥികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റയ്യാൻ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം പരിപാടികൾ നിയന്ത്രിച്ചു. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.