മനാമ: നാഷനൽ ബ്യൂറോ ഫോർ റവന്യൂ (എൻ.ബി.ആർ) ഈ വർഷം രാജ്യത്തുടനീളം നടത്തിയ 358 പരിശോധനകളിൽ 46 വാറ്റ് നിയമലംഘനങ്ങൾ കണ്ടെത്തി. ബഹ്റൈനിൽ വാറ്റ് വെട്ടിപ്പ് തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് എൻ.ബി.ആറിന്റെ ലക്ഷ്യം. വാറ്റ് ഇൻവോയ്സുകൾ നൽകാതിരിക്കുക, വിലകളിൽ വാറ്റ് രേഖപ്പെടുത്താതിരിക്കുക, വ്യാജ ഡിജിറ്റൽ സ്റ്റാമ്പുകൾ ഉപയോഗിക്കുക, വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. വാറ്റ് വെട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
വെട്ടിപ്പ് തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവും വാറ്റ് തുകയുടെ മൂന്നിരട്ടി വരെ പിഴയും ലഭിച്ചേക്കാം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും വ്യാപാരികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് എൻ.ബി.ആർ അഭ്യർഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 80008001 എന്ന ടോൾ ഫ്രീ നമ്പറിലോ തവാസുൽ വഴിയോ അറിയിക്കാം. കൂടുതൽ വിവരങ്ങൾ എൻ.ബി.ആർ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.