മനാമ: 13 രാജ്യങ്ങളിലായി 370ലധികം ഷോറൂമുകളുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, അവധിക്കാലത്തോടനുബന്ധിച്ച് മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ സൗജന്യ കാഷ് വൗച്ചറുകള്‍ നേടാനവസരമുണ്ടാകും. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ അനുയോജ്യമായ ട്രെന്‍ഡിയും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടുത്തിയ സീസണ്‍സ് ഗിഫ്റ്റിങ് ശേഖരവും ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ മലബാര്‍ ഗോള്‍ഡ് ആൻ് ഡയമണ്ട്സ് ഔട്ട്ലറ്റുകളിലും 2025 ജനുവരി നാലുവരെ ഈ പരിമിതകാല ഓഫര്‍ ലഭ്യമാകും.
ഫെസ്റ്റിവലിന്റെ ഭാഗമായി 300 ദീനാർ വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 10 ദീനാർ സൗജന്യ കാഷ് വൗച്ചറുകള്‍ സ്വന്തമാക്കാം. പണത്തിന് തുല്യമായി കണക്കാക്കുന്ന ഈ കാഷ് വൗച്ചര്‍ ഉപയോഗിച്ച് സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ സ്വര്‍ണ നാണയങ്ങളോ സ്വര്‍ണ ബാറുകളോ വാങ്ങാനാവും.
മൈന്‍ ബ്രാന്‍ഡില്‍ നിന്നുള്ള വജ്രാഭരണങ്ങളുടെ വിസ്മയിപ്പിക്കുന്ന ശേഖരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിലെ ഏറ്റവും ആകര്‍ഷകമായ ആഭരണ ശ്രേണികളിലൊന്നാണ്. അന്താരാഷ്ട്ര തലത്തില്‍ സര്‍ട്ടിഫൈ ചെയ്ത നാച്വറൽ വജ്രങ്ങള്‍ കൊണ്ടുമാത്രം നിർമിച്ച വൈവിധ്യമാർന്ന ഡിസൈനുകളാണ് മൈന്‍ ഡയമണ്ട്സ് ശ്രേണിയില്‍ ലഭ്യമാകുന്നത്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ മൈന്‍ ഡയമണ്ട് ജ്വല്ലറി, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രേഷ്യ പ്രഷ്യസ് ജെം ജ്വല്ലറി അടക്കമുള്ള വിവിധ ബ്രാന്ഡുകളിലൂടനീളമുള്ള 18K സ്വർണം, വജ്രം, പ്രഷ്യസ് ജെം ആഭരണങ്ങളിലാണ് കമനീയമായ ലൈറ്റ് വെയ്റ്റ് ഡിസൈനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
വജ്രാഭരണങ്ങള്‍ക്കുള്ള ജനപ്രീതി ഓരോ വര്‍ഷവും വര്‍ധിച്ചുവരുകയാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വൈവിധ്യവും,അതുല്യവുമായ വജ്രാഭരണ ശേഖരമാണ് എന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തുവരുന്നത്.
പ്രിയപ്പെട്ടവര്‍ക്കായി മികച്ച സമ്മാനം വാങ്ങുന്നതിനും സീസണിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളാന്‍ വേണ്ടി സ്വന്തമായി ജ്വല്ലറി വാങ്ങുന്നതിനും ഈ പ്രമോഷന് അവസരമൊരുക്കുന്നതായും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.