പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ

സുനിൽകുമാറിനെ യാത്രയാക്കുന്നു

ട്രാവൽ ബാനിൽ കുടുങ്ങിയ മലയാളിയെ നാട്ടിലെത്തിച്ചു

മനാമ: അഞ്ചുവർഷത്തിലധികമായി ‘യാത്രാനിരോധന’ത്തെത്തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ വന്ന പ്രവാസി മലയാളിയെ പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടെ തിരികെയയച്ചു. മലയാളിയായ സുനിൽകുമാറിനെയാണ് നാട്ടിലെത്തിച്ചത്. പ്രവാസി ലീഗൽ സെല്ലിന്റെ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്താണ് ഇതിനായി വഴിയൊരുക്കിയത്.

ഹോപ്പ് ബഹ്റൈനിന്റെ ഭാരവാഹികൾ സുനിൽകുമാറിന് യാത്രാകിറ്റും സമ്മാനിച്ചു. ഒക്ടോബർ 24ന് നിയമപരമായ കാര്യങ്ങൾ തീർത്ത് സുനിൽകുമാർ തിരുവനന്തപുരത്തേക്ക് യാത്രയായി.

അദ്ദേഹത്തെ യാത്രയാക്കാൻ സുധീർ തിരുനിലത്തിനോടൊപ്പം ഫൈസൽ പട്ടാണ്ടി, റോണി ഡോമനിക്ക് എന്നിവരും എയർപോർട്ടിലെത്തിയിരുന്നു. തന്റെ യാത്ര സാധ്യമാക്കിയ പ്രവാസി ലീഗൽ സെല്ലിനും ബഹറൈൻ എമിഗ്രേഷൻ അധികൃതർക്കും സുനിൽകുമാർ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Malayali who stuck in travel ban brought back to home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.