മനാമ: കോവിഡ് കാലത്ത് സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ കാരുണ്യത്തി െൻറ കരങ്ങൾ നീട്ടുന്ന ബഹ്റൈൻ ഭരണകൂടത്തിന് തേൻറതായ കൈത്താങ്ങ് നൽകി ബഹ്റൈന ിലെ പ്രമുഖ മലയാളി വ്യവസായി. അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യനാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും നിരീക്ഷണത്തിൽ കഴിയേണ്ടവരെ പാർപ്പിക്കുന്നതിനും തെൻറ കമ്പനിയുടെ കീഴിലുള്ള ഹോട്ടലും എട്ടു കെട്ടിടങ്ങളും സൗജന്യമായി സർക്കാറിന് വിട്ടുനൽകിയത്. ക്വാറൻറീനിൽ കഴിയുന്നവർക്കായി ഹിദ്ദ് മേഖലയിലെ എട്ടു കെട്ടിടങ്ങളിലെ 253 മുറികളാണ് നൽകിയത്. രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിന് വിട്ടുനൽകിയ 164 മുറികളുള്ള പാർക്ക് റെജിസ് ഹോട്ടലിനെ ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ താൽക്കാലിക ചികിത്സ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് കണ്ടുതുടങ്ങിയപ്പോൾ തന്നെ ചികിത്സക്കും ക്വാറൻറീൻ സൗകര്യത്തിനും ആവശ്യമായ സ്ഥലങ്ങൾ കരുതിവെക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമംതുടങ്ങിയിരുന്നു. ഇൗ സാഹചര്യത്തിലാണ് എട്ടു കെട്ടിടങ്ങളും ഹോട്ടലും സൗജന്യമായി വിട്ടുനൽകാൻ വർഗീസ് കുര്യൻ സന്നദ്ധത അറിയിച്ചത്.
സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ പരിഗണിച്ച് കരുണ കാണിക്കുന്ന ബഹ്റൈൻ ഭരണകൂടത്തിനോടുള്ള നന്ദിസൂചകമായാണ് കെട്ടിടങ്ങളും ഹോട്ടലും വിട്ടുനൽകിയതെന്ന് വർഗീസ് കുര്യൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സുപ്രീം എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും കൂടിയാണ് ഇൗ പ്രവൃത്തി. കോവിഡ് വ്യാപനം തടയുന്നതിൽ മികച്ച പ്രവർത്തനമാണ് കിരീടാവകാശിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ബഹ്റൈനിലെ ബിസിനസുകാർ എല്ലാ രീതിയിലും ഇതിൽ പങ്കുചേരണമെന്നും വർഗീസ് കുര്യൻ പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കഷ്ടപ്പാട് അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ നിരവധി സഹായപ്രവർത്തനങ്ങളുമായി ഇതിനകംതന്നെ അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. കേരള സർക്കാറിെൻറ കീഴിലെ നോർക്കയുടെ നേതൃത്വത്തിൽ ബഹ്റൈനിൽ ആരംഭിച്ച ഹെൽപ് ഡെസ്ക്കിലും അദ്ദേഹം അംഗമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.