മനാമ: കോവിഡ്കാലം മുതലെടുത്ത് തട്ടിപ്പുകാരും. ഫേസ് മാസ്ക്കും മറ് റു പ്രതിരോധസാമഗ്രികളും നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഫേസ്ബു ക്ക്, വാട്സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇൗ സംഘം വിഹരിക്കുന്നത്. ഇത്തരം സംഘത്തിൽപെട്ട മൂന്നുപേരെ കഴിഞ്ഞ ദിവസം ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ മാസ്ക്, ഗ്ലൗസ് തുടങ്ങിയവയാണ് സംഘത്തിൽനിന്ന് കണ്ടെത്തിയത്. വാട്സ്ആപ്പിലെ ഒാൺലൈൻ ട്രേഡിങ് ഗ്രൂപ്പുകളിലാണ് ഇവർ തട്ടിപ്പുമായി എത്തുന്നത്. ഫേസ്ബുക്കിൽ പരസ്യം നൽകിയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുന്നവരോട് വാട്സ്ആപ് നമ്പർ ആവശ്യപ്പെടും. പിന്നീട് ഇൗ നമ്പറിലൂടെയായിരിക്കും തട്ടിപ്പുകാർ ഇരയെ വീഴ്ത്താൻ ശ്രമിക്കുക. എത്ര മാസ്ക് വേണമെങ്കിലും തരാമെന്നും മാർക്കറ്റിലേതിനേക്കാൾ കുറഞ്ഞ വില നൽകിയാൽ മതിയെന്നുമാണ് വാഗ്ദാനം.
മുഴുവൻ തുകയും അടക്കണമെന്ന് സംഘം തുടക്കത്തിൽ ആവശ്യപ്പെടും. തയാറാകാത്തവരോട് പകുതി കൊടുത്താൽ മതിയെന്നു പറയും. ഇതിനും വഴങ്ങിയില്ലെങ്കിൽ 30 ശതമാനം ആദ്യം അടച്ചാൽ മതിയെന്നായിരിക്കും വാഗ്ദാനം. ഒടുവിൽ കാർഗോ ചാർജ് മാത്രം ആദ്യം അടച്ചാൽ മതിയെന്ന നിലയിലേക്ക് എത്തും. അന്താരാഷ്ട്ര വിമാന സർവിസുകൾ നിലച്ചതൊന്നും തട്ടിപ്പുകാർക്ക് വിഷയമല്ല. ലോകത്തിെൻറ ഏതു ഭാഗത്തേക്കും ഒാർഡർ എത്തിക്കുമെന്നാണ് ഇവർ പറയുക. ബഹ്റൈനിലേക്ക് നാലു ദിവസത്തിനുള്ളിൽ മാസ്ക് എത്തിക്കുമെന്നാണ് ഇവിടെ നിന്ന് ചാറ്റ് ചെയ്ത ഒരാളോട് പറഞ്ഞത്.
ലോട്ടറി അടിച്ചിട്ടുണ്ടെന്നു പറഞ്ഞുള്ള തട്ടിപ്പുകളും ഇതിനിടയിൽ നടക്കുന്നുണ്ട്. പ്രമുഖ ഹൈപ്പർമാർക്കറ്റുകളുടെ പേരിലും തട്ടിപ്പുകാർ രംഗത്തെത്തുന്നുണ്ട്. അവരുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഇവർ വാട്സ്ആപ്പിൽ വിളിക്കുന്നത്. സമ്മാനം കിട്ടണമെങ്കിൽ നിശ്ചിത തുക അടക്കണമെന്ന് ആവശ്യപ്പെടും. കെണി അറിയാതെ പണം കൊടുത്ത് കുടുങ്ങിയവർ നിരവധിയുണ്ട്. വാട്സ്ആപ് ആണ് തട്ടിപ്പുകാരുടെ മുഖ്യ വിഹാരകേന്ദ്രം. പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് വരുന്ന കാളുകൾ എടുക്കാതിരിക്കുകയാണ് ഇതിന് പരിഹാരമാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.