മനാമ: ബഹ്റൈനിൽ പുതുതായി 145 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 1003 ആയി ഉയർന്നു.
പുതുതായി 15 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.പുതിയ രോഗികളിൽ 128 പേർ വിദേശ തൊഴിലാളികളാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള മെഡിക്കൽ സംഘങ്ങൾ വിവിധ ലേബർ ക്യാമ്പുകളിലും മറ്റും നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിനുള്ളിൽ 3,288 പ്രവാസി തൊഴിലാളികളെയാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരെ െഎസൊലേഷൻ കേന്ദ്രത്തിലേക്ക് ചികിത്സക്കായി മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറൻറീനിൽ ആക്കിയിട്ടുണ്ട്. ചൊവ്വാഴ്ച 156 വിദേശ തൊഴിലാളികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 897 പ്രവാസികൾക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. പരിശോധന വിപുലപ്പെടുത്തിയതോടെയാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലെ മൊബൈൽ യൂനിറ്റുകൾ ലേബർ ക്യാമ്പുകളിലും പൊതു സ്ഥലങ്ങളിലും പരിശോധന തുടരുന്നുണ്ട്. പ്രവാസി തൊഴിലാളികൾ ക്യാമ്പുകളിൽ കൂട്ടത്തോടെ താമസിക്കുന്നതാണ് രോഗം പകരുന്നതിന് പ്രധാന കാരണം. ഇവരെ താൽക്കാലികമായി സ്കൂളുകളിലേക്ക് മാറ്റി പാർപ്പിക്കുന്നത് അധികൃതരുടെ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.