മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ സൈപ്രസ് പ്രസിഡൻറ് നികോസ് അനാസ്താസിയാദെസുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ചർച്ച നടത്തി. ബഹ്റൈനിലേക്ക് നികോസിനെ സ്വാഗതം ചെയ്ത രാജാവ് പരസ്പര സന്ദർശനം ഇരുരാജ്യത്തിനുമിടയിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ഈടുറ്റതാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. സാമ്പത്തിക, നിക്ഷേപ, വ്യാപാര, സാംസ്കാരിക, ടൂറിസം മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ് മുഖ്യമായും നടന്നത്. ബഹ്റൈൻ സന്ദർശിക്കാനും ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്താനും സാധിച്ചത് ആഹ്ലാദകരമാണെന്ന് നികോസ് പറഞ്ഞു.
നയതന്ത്ര മേഖലയിലുള്ളവർക്കും പ്രത്യേക സേവനമേഖലയിലുള്ളവർക്കും പരസ്പരം വിസയില്ലാതെ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള കരാറിൽ ഇരുരാഷ്ട്ര നേതാക്കളുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ബഹ്റൈനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സൈപ്രസിനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ മന്ത്രി നികോസ് ക്രിസ്റ്റോഡൗലിഡെസുമാണ് കരാറിൽ ഒപ്പുവെച്ചത്. സാമ്പത്തിക, നിക്ഷേപ, സാങ്കേതിക മേഖലകളിൽ ഇരുരാജ്യവും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചക്കു ശേഷം സൈപ്രസ് പ്രസിഡൻറിൻെറ ബഹുമാനാർഥം ഹമദ് രാജാവ് പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.