മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഭരണ നേതൃത്വത്തിെൻറ അംഗത്വവിതരണത്തിൽ ക്രമക്കേട് നടന്നതായും അതിെൻറ പേരിലാണ് തങ്ങൾ രാജിവെച്ചതെന്നും സമാജം മെമ്പർഷിപ്പ് സെക്രട്ടറി ജഗദീഷ് ശിവൻ, എൻറർടൈമെൻറ് സെക്രട്ടറി ശിവകുമാർ കൊല്ലറോത്തും വാർത്താസേമ്മളനത്തിൽ പറഞ്ഞു. ഒരു വ്യക്തിക്ക് സമാജത്തിൽ അംഗത്വം ലഭിക്കണമെങ്കിൽ അപേക്ഷവാങ്ങി പൂരിപ്പിച്ച് രണ്ട് സമാജം അംഗങ്ങൾ അതിനെ പിന്താങ്ങേണ്ടതുണ്ട്. തുടർന്ന് മെമ്പർഷിപ്പ് സെക്രട്ടറിയുടെ ശുപാർശയോടെ അത് സെക്രട്ടറിക്കും പ്രസിഡൻറിനും കൈമാറുകയാണ് പതിവ്. തുടർന്ന് വ്യക്തിയെ അഭിമുഖത്തിന് വിളിച്ചതിനുശേഷമാണ് അംഗത്വഫീസ് അടക്കാൻ കഴിയുക.
എന്നാൽ കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ 90 അംഗത്വം നൽകിയപ്പോൾ അേഞ്ചാ ആറോ അംഗങ്ങളുടെ കാര്യത്തിൽ മാത്രമാണ് തനിക്ക് അറിവുള്ളതെന്നും മെമ്പർഷിപ്പ്സെക്രട്ടറിയായിരുന്ന ജഗദീഷ് ശിവൻ വെളിപ്പെടുത്തി. മാനദണ്ഡങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ച് തോന്നു
ന്നവർക്ക് അംഗത്വം നൽകുന്നതിനോട് യോജിപ്പില്ലാതെയാണ് തങ്ങൾ രാജിവെച്ചത്.
വളരെ ചുരുങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളാണ് ഇക്കാലയളവിൽ നടന്നിട്ടുള്ളതെന്നും അവിടെ തങ്ങൾക്ക് പല വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമച്ചിട്ടുണ്ടെങ്കിലും അതിനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. ഭരണമിതിയോഗം പേരിന് വല്ലപ്പോഴും മാത്രമാണ് ചേരുന്നത്. അവിടെ ചിലർ തങ്ങളുടെ മുൻ തീരുമാനം പ്രഖ്യാപിച്ച് ചർച്ചക്ക് പോലും അവസരം നൽകാതെ യോഗം അവസാനിപ്പിക്കുന്ന സമീപനമാണ് ഉള്ളത്. രാജി വെച്ചവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടക്കുന്നതായും ജഗദീഷ് ശിവനും ശിവകുമാർ കൊല്ലറോത്തും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.