ഐ.സി.ആർ.എഫ് തേർസ്റ്റ് ക്വഞ്ചേഴ്‌സ് 2025; വിജയകരമായി പന്ത്രണ്ടാം ആഴ്ചയിലേക്ക്

മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടി - തേർസ്റ്റ് ക്വഞ്ചേഴ്‌സ് 2025 തുടരുന്നു.കൊടും വേനലിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, ഐ.സി.ആർ.എഫ് അൽ ഗാനിം ഇന്റർനാഷനലിന്റെ ഈസ്റ്റ് ഹിദ്ദ് ഹൗസിങ് പ്രോജക്ടിലുള്ള വർക്ക് സൈറ്റിൽ വെള്ളം, ജ്യൂസ്, ലാബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.axഎം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 500 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.

തൊഴിൽ മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷ ആൻഡ് ആരോഗ്യ പരിശോധനാ മേധാവി ഹസൻ അൽ അരാദി വിതരണത്തിൽ പങ്കുചേർന്നു. തൊഴിൽ മന്ത്രാലയം തൊഴിലാളികൾക്ക് നൽകുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചു. വേനൽക്കാലത്ത് സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ സംസാരിച്ചു. ചെയർമാൻ അഡ്വ. വി.കെ. തോമസ്, തൊഴിലാളികളോടുള്ള ഐ.സി.ആർ.എഫ് ബഹ്‌റൈന്റെ പൊതു പ്രതിബദ്ധതയെക്കുറിച്ച് സംസാരിച്ചു. വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയന്റ് സെക്രട്ടറി ജവാദ് പാഷ, ട്രഷറർ ഉദയ് ഷാൻഭാഗ്, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോഓഡിനേറ്റർമാരായ ഫൈസൽ മാടപ്പള്ളി, ശിവകുമാർ, രാകേഷ് ശർമ, മുരളീകൃഷ്ണൻ, രുചി ചക്രവർത്തി, സാന്ദ്ര പാലണ്ണ, അൽതിയ ഡിസൂസ, ബോഹ്‌റ സമൂഹത്തിൽ നിന്നുള്ള കുതുബ് വക്കീൽ, യൂസിഫ്, അൽ ഗാനിം പ്രോജക്ട് എൻജിനീയർ അജേഷ് കൃഷ്ണൻ എന്നിവരും ഉത്സാഹഭരിതരായ സന്നദ്ധപ്രവർത്തകരും വിദ്യാർഥികളും വിതരണത്തിൽ പങ്കുചേർന്നു.

Tags:    
News Summary - ICRF Thirst Quenchers 2025; Enters twelfth week with victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.