ഹെൽപ്ഡെസ്ക്

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.

നാട്ടിലെ സ്ഥലം വിൽപനക്ക് പവർ ഓഫ് അറ്റോണി എടുക്കേണ്ടതെങ്ങനെ?

? നാട്ടിൽ എന്റെ പേരിലുള്ള സ്ഥലം വിൽപന നടത്തേണ്ടിയിരിക്കുന്നു. ഞാൻ ഇവിടെയായതിനാൽ രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് എന്റെ ഭാര്യയെ ചുമതലപ്പെടുത്താൻ പവർ ഓഫ് അറ്റോണി എടുക്കണമെന്ന് അറിയുന്നു. ഇത് എടുക്കാനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കാമോ

ഷഫീഖ്

നാട്ടിൽനിന്ന് നിശ്ചിത തുകയുടെ മുദ്രപത്രത്തിൽ പവർ ഓഫ് അറ്റോണി ഉണ്ടാക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. അടുത്ത ബന്ധുക്കൾക്ക് മാത്രമേ വസ്തു ഇടപാടിനായി പവർ ഓഫ് അറ്റോണി നൽകാൻ സാധിക്കുകയുള്ളൂ.

അത് ഇവിടെ കൊണ്ടുവന്ന് ഇന്ത്യൻ എംബസിയിൽനിന്ന് അറ്റസ്റ്റ് ചെയ്തശേഷം തിരികെ നാട്ടിലേക്ക് അയച്ചുകൊടുക്കണം. വിൽക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ എല്ലാ വിവരങ്ങളും കൃത്യമായി പവർ ഓഫ് അറ്റോണിയിൽ കാണിച്ചിരിക്കണം. എന്നാൽ, മാത്രമേ അത് നാട്ടിൽ സ്വീകരിക്കപ്പെടുകയുള്ളൂ.

വെള്ളക്കടലാസിൽ പവർ ഓഫ് അറ്റോണി ഉണ്ടാക്കി അയക്കാൻ കഴിയും. പക്ഷേ, നാട്ടിൽ അത് സ്വീകരിക്കുമോയെന്ന കാര്യം തിരക്കണം. പവർ ഓഫ് അറ്റോണി അറ്റസ്റ്റ് ചെയ്യാനായി എംബസിയിൽ പോകുമ്പോൾ ഒറിജിനൽ പാസ്പോർട്ട്, അതിന്റെ കോപ്പി, എന്നിവ കൊണ്ടുപോകണം. ഇതിനായുള്ള എംബസിയുടെ ഫീസ് ഒമ്പത് ദീനാറാണ്. എംബസി അറ്റസ്റ്റ് ചെയ്യുന്നതുകൊണ്ട് പവർ ഓഫ് അറ്റോണി ഇംഗ്ലീഷിലായിരിക്കണം.

? എന്റെ തൊഴിൽ കരാർ റദ്ദുചെയ്ത ശേഷം തൊഴിലുടമ, സെറ്റിൽമെന്റ് മൂന്ന് പ്രാവശ്യമായി തരാമെന്ന് പറഞ്ഞു നാട്ടിൽ വിട്ടു. ആറുമാസമായി ഇതുവരെ ഒരു പൈസപോലും ലഭിച്ചില്ല. നിയമപരമായി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ. പൈസ തരാമെന്നുള്ള കരാർ നൽകിയത് കൈവശമുണ്ട്.

രുവർഷം വരെ സെറ്റിൽമെന്റ് തുക ലഭിക്കാതിരുന്നാൽ, താങ്കൾ ഒരു ബഹ്റൈനി അഭിഭാഷകൻ വഴി തൊഴിൽ കോടതിയിൽ പരാതി നൽകണം. നാട്ടിൽനിന്നുകൊണ്ടുതന്നെ ബഹ്റൈനി അഭിഭാഷകന് പവർ ഓഫ് അറ്റോണി നൽകാം. ഒരുവർഷം കഴിഞ്ഞാൽ പിന്നെ ആനുകൂല്യങ്ങൾ ലഭിക്കാൻ പരാതി നൽകാൻ സാധിക്കുകയില്ല. അവസാന നിമിഷംവരെ കാത്തിരിക്കാതെ പെട്ടെന്ന് പരാതി നൽകുന്നതാണ് നല്ലത്. അഭിഭാഷകന് എല്ലാ രേഖകളും നൽകണം. പവർ ഓഫ് അറ്റോണി നാട്ടിൽനിന്നും വിദേശകാര്യമന്ത്രാലയത്തിൽനിന്ന് അപ്പോസ്റ്റിൽ ചെയ്തതോ അല്ലെങ്കിൽ ബഹ്റൈൻ എംബസി അറ്റസ്റ്റ് ചെയ്തതോ വേണം അയക്കാൻ.

Tags:    
News Summary - Helpdesk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.