മനാമ: സുസ്ഥിര നഗര വികസനത്തിനും രാജ്യത്തിെൻറ പൊതുവികസനത്തിനുമായി പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ നഗരാസൂത്രണ മന്ത്രാലയം സ്വീകരിച്ചുവരുന്ന നടപടികൾ പ്രശംസനീയമാണെന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. സാഖിർ പാലസിൽ മന്ത്രി ഇസാം ബിൻ അബ്ദുല്ല ഖലഫിനെയും മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു രാജാവ്. രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരുന്ന നടപടികളാണ് പൊതുമരാമത്ത് മന്ത്രാലയം നടപ്പാക്കിയിട്ടുള്ളത്.മുനിസിപ്പൽ ആസൂത്രണ രംഗത്ത് ബഹ്റൈന് സുദീർഘമായ ചരിത്രമുണ്ട്. മനാമ മുനിസിപ്പാലിറ്റി രൂപവത്കരിച്ച് 100 വർഷമാകുകയാണ്. മേഖലയിൽ തന്നെ ആദ്യമായി മുനിസിപ്പൽ നിയമങ്ങൾ വന്ന സ്ഥലമാണ് മനാമ. വികസനരംഗത്ത് മുന്നേറുന്നതിെൻറ ഭാഗമായി ജനങ്ങളുടെ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന നൽകണം. നിക്ഷേപ, വ്യവസായ വികസന കാര്യങ്ങൾ മുന്നിൽ കണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ആസൂത്രണം ചെയ്യണം. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള വികസന ആവശ്യങ്ങൾ പരിഗണിക്കണം. കാർഷിക വികസനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ കാര്യങ്ങൾ അവഗണിക്കാതുള്ള സാമ്പത്തിക, നഗര വികസനമാണ് നടപ്പാക്കേണ്ടത്. വിവിധ പദ്ധതികൾ നടപ്പാക്കാൻ മുനിസിപ്പൽ കൗൺസിലുകളും അതിെൻറ അധ്യക്ഷൻമാരും അംഗങ്ങളും മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ബഹ്റൈനിൽ മുനിസിപ്പൽ സേവനങ്ങൾ തുടങ്ങിയതിെൻറ 100ാം വാർഷികാഘോഷങ്ങൾക്കായി പ്രത്യേക പരിപാടി നടത്തേണ്ടതുണ്ടെന്നും ഹമദ് രാജാവ് പറഞ്ഞു.
മന്ത്രാലയത്തിെൻറ പ്രവർത്തനങ്ങൾക്ക് ഹമദ് രാജാവ് നൽകി വരുന്ന പിന്തുണക്ക് മന്ത്രി നന്ദി രേഖപ്പെടുത്തി. രാജ്യത്തിെൻറ വിവിധ മേഖലകളിൽ നിർണായകമായ റോഡുകളുടെയും പാലങ്ങളുടെയും ടണലുകളുടെയും വികസനം പൂർത്തീകരിച്ചുവരികയാണ്.
ഇതിെൻറ ഭാഗമായി ഗതാഗത കുരുക്ക് കുറക്കാനായിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം വ്യാപാര, ടൂറിസം രംഗത്തും ഉണർച്ചയുണ്ടാക്കും. നഗരവത്കരണത്തിനും ജനസംഖ്യ വർധനവിനുമിടയിലും രാജ്യത്തെ 95 ശതമാനം പേർക്കും സാനിറ്റേഷൻ സേവനങ്ങൾ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ ഉല്ലാസത്തിനായി രാജ്യത്തുടനീളം 200ലധികം പാർക്കുകളും റിക്രിയേഷൻ സൗകര്യങ്ങളും ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.