ലണ്ടനിലേക്ക് നേരിട്ട് സർവിസ് ആരംഭിച്ച് ഗൾഫ് എയർ

മനാമ: ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ലണ്ടൻ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള സർവിസുകൾ ആരംഭിക്കുന്നു. യു.കെയുമായുള്ള രാജ്യത്തിന്‍റെ ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടുള്ള പുതിയ നീക്കമാണിത്. മാർച്ച് 30 മുതലാണ് ബോയിങ് 789 ഡ്രീംലൈനർ വിമാനം ലണ്ടനിലേക്ക് സർവിസ് ആരംഭിക്കുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആ‌ഴ്ചയിൽ മൂന്ന് സർവിസുകളുണ്ടാവും. ബിസിനസ് ക്ലാസിൽ 26 ഫ്ലാറ്റ്ബെഡ് സീറ്റുകളുള്ള വിമാനമാണിത്.

ബഹ്റൈനും യുനൈറ്റഡ് കിങ്ഡത്തിനും ഇടയിലുള്ള യാത്രക്കാരുടെ ഡിമാൻഡ് പരിഗണിച്ചാണ് പുതിയ തീരുമാനം. വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാവിലെ 1.45ന് പുറപ്പെട്ട് ലണ്ടൻ ഗാറ്റ്വിക്കിൽ (LGW) രാവിലെ 6.55ന് (പ്രാദേശിക സമയം) എത്തിച്ചേരും.തിരികെ ഗാറ്റ്‍വിക്കിൽനിന്ന് രാവിലെ 11.25ന് പുറപ്പെട്ട് രാത്രി എട്ടിന് ബഹ്റൈനിലെത്തും.

Tags:    
News Summary - Gulf Air launches direct service to London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.