40 കി.മീ മത്സരത്തിൽ വെങ്കല മെഡൽ നേടിയ ബഹ്റൈൻ പുരുഷ സൈക്ലിങ് ടീം

ജി.സി.സി ഗെയിംസ്: മുന്നിലെത്തി കുവൈത്ത്; ബഹ്റൈൻ രണ്ടാം സ്ഥാനത്ത്

മനാമ: ജി.സി.സി ഗെയിംസിൽ ആതിഥേയരായ കുവൈത്ത് പോയന്‍റ് നിലയിൽ മുന്നിലെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ലീഡ് നിലനിർത്തിയിരുന്ന ബഹ്റൈനെ പിന്നിലാക്കിയാണ് കുവൈത്തിന്റെ കുതിപ്പ്. 21 സ്വർണവും 17 വെള്ളിയും 18 വെങ്കലവും നേടി 56 പോയന്‍റ് സ്വന്തമാക്കിയാണ് നീലപ്പടയുടെ മുന്നേറ്റം.

17 സ്വർണവും 16 വെള്ളിയും പത്ത് വെങ്കലവും നേടിയ ബഹ്റൈൻ 43 പോയന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. 12 സ്വർണവും 15 വെള്ളിയും 12 വെങ്കലവും നേടി 39 പോയന്റോടെ ഖത്തർ മൂന്നാമതാണ്. 11 സ്വർണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവും (25 പോയന്‍റ്) നേടിയ ഒമാൻ നാലാമതും, ഏഴ് സ്വർണവും ഒമ്പത് വെള്ളിയും 17 വെങ്കലവും (33 പോയന്‍റ്) അഞ്ചാമതുമാണ്. കൂടുതൽ സ്വർണം നേടിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം നിശ്ചയിക്കുന്നത്. അഞ്ച് സ്വർണവും എട്ട് വെള്ളിയും ഏഴ് വെങ്കലവും നേടിയ യു.എ.ഇ അവസാന സ്ഥാനത്താണ്.

Tags:    
News Summary - gcc games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.