മനാമ: സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ നാല് ജി.സി.സി രാഷ്ട്രങ്ങള്‍ തമ്മില്‍ സാമ്പത്തിക മേഖലയില്‍ സഹകരിക്കുന്നതിനുള്ള തീരുമാനത്തെ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. വിവിധ മേഖലകളില്‍ ബഹ്റൈന്‍ പിന്തുണയും സഹായവും നല്കുന്ന നിലപാട് സ്വീകരിച്ച മറ്റ് മൂന്ന് രാഷ്ട്രങ്ങളോടുമുള്ള നന്ദിയും കടപ്പാടും കാബിനറ്റ് രേഖപ്പെടുത്തി. സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കാനും ചരിത്രപരമായി നിലനില്‍ക്കുന്ന ആഴത്തിലുള്ള ബന്ധം രൂഢമൂലമാക്കാനും ഒരുമിച്ച് പ്രശ്നങ്ങളെ നേരിടാനും ഇത് കരുത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സന്തുലിതത്വം നിലനിര്‍ത്തുന്നതിനും വരവും ചെലവും തമ്മിലുള്ള അന്തരം കുറക്കുന്നതിനും മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തിെൻറ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും മന്ത്രാലയങ്ങള്‍ നല്കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രതീക്ഷയുണര്‍ത്തുന്ന സാമ്പത്തിക നില കൈവരിക്കുന്നതിനും ഊര്‍ജ്ജിതമായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം ഉണര്‍ത്തി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനത്തിനായി ഉല്യോഗപ്പെടുത്തുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കും കമ്പനികള്‍ക്കും നല്‍കാനുള്ള സംഖ്യകള്‍ യഥാസമയം കൊടുത്തു വീട്ടണമെന്നും അദ്ദേഹം ഉണര്‍ത്തി. ഒമ്പതാമത് ബഹ്റൈന്‍ അന്താരാഷ്ട്ര ഇ-ഗവര്‍മെൻറ് ഫോറം സംഘടിപ്പിച്ചതിെൻറ പ്രാധാന്യം കാബിനറ്റ് വിലയിരുത്തുകയും വിവിധ മന്ത്രാലയങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന ഇ-സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ സംഘടിപ്പിച്ച ഫോറം ഐ.ടി മേഖലയിലും ഇ-സേവനങ്ങളിലും പ്രതീക്ഷിത വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും മന്ത്രിസഭ വിലയിരുത്തി.
ഇ-ഗവര്‍മെൻറ് സേവനത്തില്‍ മികച്ച സൂചിക പ്രദര്‍ശിപ്പിക്കുകയും ഇതിെൻറയടിസ്ഥാനത്തില് അവാര്‍ഡുകള്‍ ലഭിക്കുകയും ചെയ്ത നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവക്ക് കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. ബഹ്റൈന്‍ വിഷന്‍ ഫോറത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രതീക്ഷയുണര്ത്തുന്നതായിരുന്നുവെന്ന് കാബിനറ്റ് വിലയിരുത്തി. ഇത്തരമൊരു ഫോറം സംഘടിപ്പിക്കുകയും സമാധാനത്തിെൻറയും സഹവര്‍ത്തിത്വത്തിെൻറയും സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കാബിനറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ സുസ്ഥിര വികസന അവാര്‍ഡ് കരസ്ഥമാക്കിയ മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് മന്ത്രിസഭ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.