മനാമ: നിരോധിത സംരക്ഷിത മേഖലകളിൽനിന്ന് 364 കിലോ ഞണ്ടുകളെ പിടിച്ച നാലുപേരെ അറസ്റ്റ് ചെയ്ത് കോസ്റ്റ് ഗാർഡ്. ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായ നാലുപേരും.വാണിജ്യ ആവശ്യങ്ങൾക്കായി റിസർവിൽ മത്സ്യബന്ധനം നടത്തിയെന്ന് സംശയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ നിയമലംഘനം നടത്തിയതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷൻ കേസിൽ അന്വേഷണം ആരംഭിച്ചു. ഇവരിൽനിന്നും രണ്ട് ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും കണ്ടുകെട്ടി. പിടിച്ചെടുത്ത ഞണ്ടുകളെ പൊതുലേലത്തിൽ വിറ്റു. വരുമാനം ട്രഷറിയിൽ നൽകാനും ഉത്തരവിട്ടു. ചെറുമത്സ്യങ്ങൾ മറ്റു സംരക്ഷിത സമുദ്രജീവികൾ എന്നിവയെ പിടികൂടുന്നതിനും വിൽപന നടത്തുന്നതിനും രാജ്യത്ത് വിലക്ക് നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.