മനാമ: തുനീസ്യൻ പ്രസിഡൻറ് ഖൈസ് സഈദുമായി വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
അറബ് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി തുനീസ്യയിലെത്തിയത്. മേയ് 16ന് ബഹ്റൈൻ ആതിഥ്യമരുളുന്ന 33ാമത് അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ക്ഷണക്കത്ത് അദ്ദേഹം കൈമാറുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ അഭിവാദ്യങ്ങൾ പ്രസിഡൻറിന് അദ്ദേഹം അറിയിച്ചു.
ഭരണാധികാരികൾക്ക് പ്രത്യഭിവാദ്യം നൽകാൻ വിദേശകാര്യ മന്ത്രിയെ ഖൈസ് സഈദ് ചുമതലപ്പെടുത്തുകയും ചെയ്തു. 33ാമത് അറബ് ഉച്ചകോടി വിജയത്തിലെത്തട്ടെയെന്നും ഉദ്ദേശലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കൂടിക്കാഴ്ചയിൽ ബഹ്റൈന്റെ തുനീസ്യൻ അംബാസഡർ അബ്ദുൽ അസീസ് മുഹമ്മദ് അൽ ഈദ്, വിദേശകാര്യ മന്ത്രാലയത്തിലെ അറബ്, ആഫ്രിക്കൻകാര്യ വിഭാഗം മേധാവി അഹ്മദ് മുഹമ്മദ് അത്തുറൈഫി, ഫോളോഅപ് ആൻഡ് കോഓഡിനേഷൻ വിഭാഗം മേധാവി സഈദ് അബ്ദുൽ ഖാലിഖ് സഈദ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.