മനാമ: ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ)യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏ റ്റവും വലിയ ഷോപ്പിങ് മേളയായ ‘ഷോപ്പ് ബഹ്റൈനോ’ടനുബന്ധിച്ചുള്ള ‘ഫെസ്റ്റിവൽ സിറ്റി’ കാർണിവൽ ഇൻറർനാഷനൽ സ ർക്യൂട്ടിൽ തുടങ്ങി. കഴിഞ്ഞ ദിവസം കനത്ത പൊടിക്കാറ്റുമൂലം മാറ്റി വെച്ച ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. ‘ഷോപ്പ ് ബഹ്റൈനോ’ടനുബന്ധിച്ച് മാളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നുണ്ട്. സമ്പദ്വ്യവസ്ഥക്ക് താങ്ങ ാകുന്ന വിധം ടൂറിസം വിഭാഗം വർഷം മുഴുവൻ നീളുന്ന പരിപാടികൾ നടത്താനാണ് ആലോചിക്കുന്നത്. ‘ഫെസ്റ്റിവൽ സിറ്റി’ എല്ലാ പ്രായക്കാർക്കും കുടുംബങ്ങൾക്കും ആസ്വദിക്കാനാകുന്ന കാർണിവൽ ആയാണ് ഒരുക്കിയിട്ടുള്ളത്.
വിവിധ ഗെയിമുകൾ, സമ്മാന പദ്ധതികൾ, ചന്ത, ലൈവ് ഷോകൾ തുടങ്ങിയവ ഇവിടെയുണ്ട്. ബഹ്റൈനിലും സൗദിയിലും കുവൈത്തിലും സ്കൂൾ അവധിയുടെ സമയത്താണ് ഇത്തവണ ‘ഫെസ്റ്റിവൽ സിറ്റി’ നടക്കുന്നത് എന്നത് കൂടുതൽ സന്ദർശകർ എത്താനുള്ള കാരണമാകുമെന്നാണ് കരുതുന്നത്. പ്രാദേശിക കലാകാരൻമാരും ലോകോത്തര ബാൻറുകളും ഇവിടെ എത്തും. 24 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ലോക പ്രശസ്തമായ ‘സ്മർഫ്സ് ഒാൺ സ്റ്റേജ്’ മൂന്ന് പരിപാടികൾ അവതരിപ്പിക്കും. നാല് വയസിന് മുകളിലുള്ളവർക്ക് രണ്ട് ദിനാർ ആണ് ‘ഫെസ്റ്റിവൽ സിറ്റി’യിലേക്കുള്ള പ്രവേശന ചാർജ്. അതിനു താഴെ പ്രായമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. ഇൗ ടിക്കറ്റ് എടുക്കുന്നവർക്ക് നാലു ഗെയിമുകളിൽ പെങ്കടുക്കാം.
പുറമെ, സാംസ്കാരിക, കലാ പരിപാടികളും ആസ്വദിക്കാം. റാഫിൾ ഡ്രോ വഴി സമ്മാനങ്ങൾ നേടാനും ഇവർക്ക് അവസരമുണ്ട്. വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവർക്ക് മതിയായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിലപിടിപ്പുള്ള സമ്മാനങ്ങൾ ഇത്തവണത്തെ ‘ഷോപ്പ് ബഹ്റൈെൻറ’ പ്രത്യേകതയാണ്. മൊത്തം 73,000 സമ്മാനങ്ങളാണ് ഇൗ കാലയളവിൽ നൽകുന്നത്. ഇതിൽ 11 കാറുകളുമുണ്ട്. എ.എ.ബിൻ ഹിന്ദി ഗ്രൂപ്പിൽ നിന്ന് ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഗൾഫ് എയറിൽ നിന്ന് പ്രത്യേക നിരക്കിൽ 5,000 വിമാന ടിക്കറ്റുകൾ, ‘വിവ’നൽകുന്ന തൽസമയ സമ്മാനങ്ങൾ എന്നിവ ഇതിൽ പെടും.
സാധനങ്ങൾ വാങ്ങുന്നവർക്ക് റാഫിൾ ഡ്രോ വഴിയാണ് സമ്മാനങ്ങൾ ലഭിക്കുക. ചെലവഴിക്കുന്ന ഒാരോ പത്തു ദിനാറിനും പോയൻറ് ലഭിക്കും. ഇത് ‘ഷോപ്പ് ബഹ്റൈനി’ൽ പെങ്കടുക്കുന്ന വിവിധ മാളുകളിലും ഹോട്ടലുകളിലുമുള്ള ഫെസ്റ്റിവൽ കിയോസ്കുകളിലോ ‘ഷോപ്പ് ബഹ്റൈൻ’ ആപ്പിലോ സമർപ്പിക്കാം. ഒാരോ 50ദിനാറിനും പർച്ചേസ് നടത്തുന്നവർക്ക് തൽസമയം സമ്മാനങ്ങൾ ലഭിക്കാൻ യോഗ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ www.shopbahrain.com എന്ന വെബ്സൈറ്റ് വഴി അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.