മനാമ: ‘സ്ത്രീ, സമൂഹം, സദാചാരം’എന്ന പ്രമേയത്തില്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് വനിത വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക ബോധവത്കരണ കാമ്പയിന് സമാപന സമ്മേളനം ഡിസംബര്‍ 13ന് വൈകീട്ട് 6.30ന് ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളിലെ ജഷന്മാള് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സാമൂഹിക അവബോധം കുറഞ്ഞുവരുകയും പൊതുയിടങ്ങളിലും തെരുവുകളിലും അവരുടെ മാനം പിച്ചിച്ചീന്തപ്പെടുകയും ജീവന് കവര്‍ന്നെടുക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം അത്യന്തം ഭയാനകമാണ്.
സ്ത്രീ, പുരുഷ സമത്വവും സ്ത്രീ ശാക്തീകരണവുമൊക്കെ മുറക്ക് പറയുന്നുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലൈംഗിക പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളും ഇന്ന് ഇന്ത്യയിൽ ശ്രദ്ധ ലഭിക്കാത്ത വിധമുള്ള സാധാരണ സംഭവമായി തീര്‍ന്നിരിക്കുന്നു. കാമ്പയിന് ഉദ്ഘാടന സമ്മേളനം, വിപുലമായ സ്വാഗത സംഘം രൂപവത്കരണം, കാമ്പയിന് സന്ദേശം പകര്‍ന്നു നല്കുന്ന ലഘുലേഖ പ്രകാശനം, കലാ മത്സരങ്ങള്‍, പുഡ്ഡിങ് മത്സരം, സ്ത്രീകളുടെ സാമൂഹിക പദവിയെ നിര്‍ണയിക്കുന്ന ടേബിള്‍ ടോക്ക്, സന്ദേശ പ്രചാരണ ഭാഗമായി കൂടിക്കാഴ്ചകള്‍, ഫീല്‍ഡ് വര്‍ക്കുകള്‍, 25ഓളം ഫ്ലാറ്റ് സംഗമങ്ങള്‍ തുടങ്ങിയവ പ്രചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
പ്രഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ പി. റുക്സാന മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. സമാപന സമ്മേളനം വേറിട്ടതാക്കും. ബഹ്റൈെൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 ത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ മാത്രം സംഘാടകരാകുന്ന ബഹ്റൈനിലെ ഏറ്റവും കൂടുതല്‍ പ്രവാസി വനിതകള്‍ അണിനിരക്കുന്ന സമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തില്‍ വനിത വിഭാഗം പ്രസിഡൻറ് സാജിദ സലീം, കാമ്പയിന് കണ്‍വീനര്‍ ഹസീബ ഇര്‍ഷാദ്, വൈസ് പ്രസിഡൻറ് ജമീല ഇബ്രാഹിം, അസി. സെക്രട്ടറി റഷീദ സുബൈര്‍, മനാമ ഏരിയ ഓര്‍ഗനൈസര്‍ നദീറ ഷാജി, മുഹറഖ് ഏരിയ ഓര്‍ഗനൈസര്‍ ജാസ്മിന് നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.