ഇൻഡെമിനിറ്റിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്

?ഇൻഡെമിനിറ്റി ലഭിക്കാൻ യോഗ്യതയുള്ള മേഖലകൾ, വിസകൾ ഏതെല്ലാമാണ് ?

ഇവിടെ തൊഴിൽ വിസയിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഇൻഡെമിനിറ്റി ലഭിക്കാൻ തൊഴിൽ നിയമപ്രകാരം അർഹതയുണ്ട്. കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഗോസി മുഖേനയാണ് ഇപ്പോൾ ഇൻഡെമിനിറ്റി ലഭിക്കുന്നത്. വീടുകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലുടമയാണ് ഇൻഡെമിനിറ്റി നൽകുന്നത്.

? ഒരുവർഷം ഞാൻ ഒരു കമ്പനിയിൽ ജോലിചെയ്തിരുന്നു. നിലവിൽ ആ വിസ ഞാൻ കാൻസൽ ചെയ്ത് പുതിയ കമ്പനിയിലേക്ക് മാറി. ഇതിനോടകം ഇ-കീ രജിസ്റ്റർ ചെയ്യുകയും ബാങ്ക് ഡീറ്റെയ്‍ൽസ് നൽകുകയും ചെയ്തിട്ടുണ്ട്. എനിക്ക് ഇൻഡെമിനിറ്റി കിട്ടാൻ എന്താണ് മാർഗം?

താങ്കളുടെ ഇ -കീ മുഖേന ഗോസിയിൽ ഒരുവർഷത്തെ ഇൻഡെമിനിറ്റി ലഭിക്കാൻ അപേക്ഷ നൽകണം. പുതിയ വിസ ലഭിച്ചശേഷം മാത്രമേ അപേക്ഷ നൽകാൻ സാധിക്കൂ. പുതിയ വിസയുടെ കോപ്പിയും അപേക്ഷയുടെ കൂടെ നൽകണം.

? കഴിഞ്ഞ ആറു വർഷമായി ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്തുവരുന്നു. നിലവിൽ അഞ്ചു മാസത്തെ ശമ്പളം കുടിശ്ശികയാണ്. അത് ലഭിക്കാൻ നിയമപരമായി എന്തെങ്കിലും മാർഗമുണ്ടോ ?

ശമ്പളം ലഭിക്കുന്നില്ലെങ്കിൽ ഉടൻ എൽ.എം.ആർ.എയിൽ പരാതി നൽകണം. പരാതി നൽകുകയല്ലാതെ മറ്റു മാർഗങ്ങളില്ല.

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.

? ഹൗസ് ഡ്രൈവർമാരുടെ ആനുകൂല്യങ്ങൾ എന്തെല്ലാമാണ് ?

ഹൗസ് ഡ്രൈവർമാർക്ക് തൊഴിൽ നിയമത്തിൽ പറയുന്ന മിക്ക ആനുകൂല്യങ്ങളും അതായത് അവധി, ഇൻഡെമിനിറ്റി തുടങ്ങിയവയെല്ലാം ലഭിക്കാൻ അർഹതയുണ്ട്. അവർക്കും തൊഴിൽ കരാർ വേണം. ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെങ്കിൽ എൽ.എം.ആർ.എയിലും തൊഴിൽ കോടതിയിലും പരാതി നൽകാം.

? കമ്പനിയിലെ എന്‍റെ ജോലി കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. എനിക്ക് ജൂലൈവരെ നിയമപ്രകാരം ഇവിടെ തുടരാനും അനുമതിയുണ്ട്. എനിക്ക് എങ്ങനെ ഇൻഡെമിനിറ്റി ലഭിക്കും. അതിനുള്ള അപേക്ഷ ഞാൻ എവിടെ എങ്ങനെയാണ് നൽകേണ്ടത്. ഇവിടെനിന്ന് എക്സിറ്റ് ആയതിനുശേഷം മാത്രമാണോ ഇൻഡെമിനിറ്റി ലഭിക്കുക? അല്ലെങ്കിൽ എനിക്കിവിടെ തുടർന്നുകൊണ്ട് അത് നേടാൻ സാധിക്കുമോ ?

ഒന്നുകിൽ ഇവിടെനിന്ന് വിസ റദ്ദു ചെയ്ത് പോകണം. അല്ലെങ്കിൽ പുതിയ വിസയിലേക്ക് ജോലി മാറിയ ശേഷമേ ഗോസിയിൽനിന്ന് പഴയ കമ്പനിയിൽനിന്ന് ലഭിക്കാനുള്ള ഇൻഡെമിനിറ്റിക്ക് അപേക്ഷ നൽകാൻ സാധിക്കൂ. 2024 ഫെബ്രുവരിവരെയുള്ള ഇൻഡെമിനിറ്റി നൽകേണ്ടത് തൊഴിലുടമയാണ്.

? കഴിഞ്ഞ നാലുവർഷമായി ഹൗസ് വിസയിൽ ജോലി ചെയ്യുന്നു. നാട്ടിൽ പോകുമ്പോൾ ടിക്കറ്റ് മാത്രമേ തരുന്നുള്ളൂ. അവധി ശമ്പളം ഇല്ല. ഞങ്ങൾക്ക് അവധി ശമ്പളം കിട്ടാനുള്ള അവകാശം ഇല്ലേ? നിർത്തിപ്പോകുമ്പോൾ വല്ല സർവിസ് ചാർജും കിട്ടാനുള്ള നിയമപരമായ സാധ്യത‍യമുണ്ടോ?

താങ്കൾക്ക് നാട്ടിൽ പോകുമ്പോൾ ലീവ് ഇൻഡെമിനിറ്റി ലഭിക്കാൻ അർഹതയുണ്ട്. അതായത് ആദ്യത്തെ മൂന്നുവർഷം വർഷം തോറും 15 ദിവസത്തെ ശമ്പളവും അത് കഴിഞ്ഞ് വർഷത്തിൽ ഓരോ മാസത്തെ ശമ്പളവും ഇൻഡെമിനിറ്റിയായി ലഭിക്കണം. അത് തരുന്നില്ലെങ്കിൽ എം.എം.ആർ.എയിലോ കോടതിയിലോ പരാതി നൽകാം. അതിന് ഒരു ബഹ്റൈൻ അഭിഭാഷകന്‍റെ സഹായം തേടണം. അ‍യാൾക്കൊരു പവർ ഓഫ് അറ്റോണി കൊടുത്താൽ എല്ലാം അദ്ദേഹം കൈകാര്യം ചെയ്യും.

Tags:    
News Summary - doubts regarding indeminity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.