മനാമ: കേരളത്തിലെ കളമെഴുത്തു പാരമ്പര്യത്തിലെ സുപ്രധാന ശാഖയായ കല്ലാറ്റു കുറുപ്പൻമാരുടെ കുടുംബാംഗമായ കല്ലാറ്റ് മണികണ്ഠനും സംഘവും നേതൃത്വം നൽകുന്ന കളമെഴുത്തും പാട്ടും ഇന്ന് വൈകുന്നേരം ഇൗസ ടൗണിലെ ഇന്ത്യൻസ്കൂളിൽ നടക്കും. കേരള സോഷ്യൽ ആൻറ് കൾച്ചറൽ അ
സോസിയേഷൻ നടത്തുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഇൗ ആചാരാനുഷ്ഠാന കലാരൂപം അവതരിപ്പിക്കുന്നതെന്ന് പ്രസിഡ
ൻറ് പമ്പാവാസൻനായർ പറഞ്ഞു. പ്രകൃതിദത്തമായ പഞ്ചവർണ്ണപൊടികൾ കൊണ്ടാണ് കളമെഴുത്ത്. അരിപൊടി, മഞ്ഞൾപൊടി, മഞ്ചാടിയില ഉണക്കി പൊടിച്ച പച്ചപൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്ത് ഉണ്ടാക്കുന്ന
ചുവപ്പ് എന്നീ വർണ്ണങ്ങളാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിലും ഫ്രാൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും കളമെഴുത്തിലൂടെ വിസ്മയം സൃഷ്ടിച്ചയാളാണ് കല്ലാറ്റ് മണികണ്ഠൻ. പ്രശസ്തമായ കാട്ടാകാമ്പൽ പൂരത്തിന് എട്ടു വയസുമുതൽ എട്ടു വർഷം ദാരിക വേഷധാരിയായും, പിന്നീട് 21 വർഷം പ്രധാന ദാരികനായും തുടർന്ന് 11 വർഷമായി കാളീ വേഷവും കെട്ടിയാടുന്ന വ്യക്തിയാണ് ഇദ്ദേഹം. ബഹ്റൈൻ മാത്രമല്ല ജി.സി.സിയിൽ തന്നെ ഇതാദ്യമായാണ് കളമെഴുത്തും പാട്ടും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.