മനാമ: ചൈനയിൽനിന്ന് ആരംഭിച്ച കൊറോണ വൈറസിെൻറ വ്യാപനം തടയുന്നതിനുള്ള നടപട ികളെക്കുറിച്ച് വിലയിരുത്തുന്നതിന് പൊതു സുരക്ഷ വിഭാഗം തലവൻ ലഫ്. ജനറൽ താരിഖ് അ ൽ ഹസെൻറ അധ്യക്ഷതയിൽ ദേശീയ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു. ബന്ധപ്പെട്ട വകുപ്പു കളിൽനിന്നുള്ള പ്രതിനിധികൾ പെങ്കടുത്ത യോഗം ബഹ്റൈൻ ഇൻറർനാഷനൽ എയർപോർട്ടിലാണ് ചേർന്നത്.
ആഭ്യന്തര മന്ത്രിയുടെയും സിവിൽ ഡിഫൻസ് കൗൺസിൽ മേധാവിയുടെയും നിർദേശപ്രകാരമാണ് യോഗം ചേർന്നത്. ദേശീയ ദുരന്ത പ്രതിരോധ കേന്ദ്രം തുറന്നതും ദേശീയ ആംബുലൻസ് സംവിധാനം ശക്തമാക്കിയതും ഉൾപ്പെടെയുള്ള നടപടികൾ അദ്ദേഹം വിവരിച്ചു. വിമാനത്താവളത്തിൽ എത്തുന്നവരെ വിശദമായി പരിശോധിക്കാനും രോഗബാധയുണ്ടെന്ന് സംശയമുള്ളവരെ കണ്ടെത്താനും രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനും നടപടി സ്വീകരിക്കാൻ അദ്ദേഹം നിർദേശിച്ചു.
ലോകാരോഗ്യ സംഘടനയുമായും മറ്റ് രാജ്യങ്ങളുമായും സഹകരിച്ച് രോഗ പ്രതിരോധത്തിനുള്ള നടപടികൾ സ്വീകരിക്കുന്ന ആരോഗ്യ മന്ത്രാലയത്തെയും മറ്റ് വകുപ്പുകളെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനിൽ ഇതുവരെ രോഗം സംശയിക്കുന്ന കേസുകളോ സ്ഥിരീകരിച്ച കേസുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒൗദ്യോഗിക സംവിധാനത്തിലൂടെയുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗ പ്രതിരോധത്തിന് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സംവിധാനങ്ങളും സംഘം പരിശോധിച്ചു. ബഹ്റൈനിൽ എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിന് പ്രത്യേക കവാടം ഏർപ്പെടുത്തിയിട്ടുണ്ട്.
സംശയാസ്പദ കേസുകൾ കണ്ടെത്തിയാൽ വിമാനത്താവളത്തിലെ െഎസൊലേഷൻ മുറിയിലേക്ക് മാറ്റും. തുടർന്ന് ചികിത്സക്കായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ െഎസൊലേഷൻ വാർഡിലേക്കും മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.