ജീവനക്കാരിയെയും പൊലീസുകാരെയും മർദിച്ചതായി പരാതി; രണ്ടു പേർ പിടിയിൽ

മനാമ: ജീവനക്കാരിയെയും പൊലീസുകാരെയും മർദിച്ച സംഭവത്തിൽ രണ്ടു ജി.സി.സി പൗരന്മാർ പിടിയിൽ. ഒരു റസ്റ്റാറന്റിൽ വെച്ചാണ് സംഭവമുണ്ടായത്. പ്രതികളിലൊരാൾ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

സർക്കാർ ജീവനക്കാരിക്കും പ്രതികൾക്കുമിടയിൽ വാക്കുതർക്കമുണ്ടാവുകയും ഇതുസംബന്ധിച്ച് ജീവനക്കാരി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിപ്രകാരം പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരിയും പ്രതികളും കേസ് രജിസ്റ്റർ ചെയ്യുന്നതിനിടയിൽ പ്രതികളിലൊരാൾ ജീവനക്കാരിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അടിക്കുകയും ചെയ്തു. മറ്റൊരാൾ അവിടെയുണ്ടായിരുന്ന പൊലീസുകാരെയും മർദിച്ചു. നിയമനടപടികൾക്കായി പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസ് ഡിസംബർ നാലിന് പരിഗണിക്കും.

Tags:    
News Summary - Complaint-Beating-Employee-Police-Two-People-Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.