മനാമ: കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കലും നിര്‍ബന്ധിത തൊഴിലും ഒഴിവാക്കുന്നതിന് ബഹ്റൈന് സാധിച്ചതായി അമേരി ക്കന്‍ തൊഴില്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ തൊഴില്‍ മന്ത്രാലയത്തിലെ ആൻറി ചൈല്‍ഡ് ലേബര്‍, ഫോഴ്സ്ഡ് ലേബര്‍ ആന്‍റ് ഹ്യൂമണ്‍ ട്രാഫിക്കിങ് ഓഫീസിലെ അന്താരാഷ്ട്ര നിയമവിശാരദന്‍ അഹോറ അഫ്ഷാറാണ് ബഹ്റൈന്‍ നടത്തിയ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചത്. ബഹ്റൈനിലെത്തിയ അദ്ദേഹത്തെ തൊഴില്‍^സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയത്തിലെ ലേബര്‍ കാര്യ അസി. അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ ഹായികി സ്വീകരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കുന്നത് ഒഴിവാക്കുന്നതിനും നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്നതിനുമെതിരെ ബഹ്റൈന്‍ നടത്തിയ ശ്രമങ്ങളും അതിനായി രൂപപ്പെടുത്തിയ നിയമങ്ങളും അദ്ദേഹം വിശദീകരിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇത് മാതൃകയാണെന്നും അഫ്ഷാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.