ബി.കെ.എസ് ഓപൺ ജൂനിയർ- സീനിയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഫൈനൽ ഇന്ന്

മനാമ: ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗെയിംസ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ബി.കെ.എസ് ഓപൺ ജൂനിയർ - സീനിയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് ഇന്ന് നടക്കുന്ന ഫൈനൽ മത്സരങ്ങളോടെ സമാപിക്കും.

ബഹ്റൈനിൽ തന്നെ എറ്റവുമധികം കളിക്കാർ പങ്കെടുത്ത ടൂർണമെന്‍റ് എന്ന നേട്ടവുമായാണ് മത്സരങ്ങൾ സമാപിക്കുന്നതെന്ന് സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള സിംഗിൾസ്, ഡബിൾസ്, പുരുഷന്മാർക്കും വനിതകൾക്കും വേണ്ടിയുള്ള ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയ്ക്കു പുറമെ മാസ്റ്റേർസ് ഡബിൾസ്, ജംബിൾഡ് ഡബിൾസ് എന്നിങ്ങനെ നാൽപ്പത്തിയഞ്ചോളം ഇനങ്ങളിലായി നടന്ന അഞ്ഞൂറ് മത്സരങ്ങളിലായി നാന്നൂറിലധികം കളിക്കാരാണ് ഒരാഴ്ച നീണ്ടു നിന്ന ടൂർണമെന്റിൽ പങ്കെടുത്തത്.

ബഹ്റൈനിൽ ഇതാദ്യമായാണ് ഇത്രയധികം കളിക്കാരുടെയും കാണികളുടെയും പങ്കാളിത്തത്തോടെ ഒരു ടൂർണമെന്റ് നടക്കുന്നതെന്ന് ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ്.എം പറഞ്ഞു.

Tags:    
News Summary - BKS Open Junior-Senior Badminton Tournament Final Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.