മനാമ: ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള യു.കെ, കാനഡ, ആസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ തീരുമാനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. ഈ നീക്കം, അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും അനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരം എന്ന ലക്ഷ്യം നേടാനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു നിർണായക ചുവടുവെപ്പാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ അംഗീകാരം സഹായിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശത്തെയും ഇത് പിന്തുണയ്ക്കുന്നു. ഈ നടപടി പശ്ചിമേഷ്യൻ സമാധാന പ്രക്രിയയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നും ബഹ്‌റൈൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഫലസ്തീൻ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് ബഹ്‌റൈൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഈ കൂട്ടായ നീക്കം ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.