മനാമ: ബഹ്റൈൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജീവൻ രക്ഷ പ്രവർത്തനത്തിെൻറ ഭാഗമായുള്ള പരിശീലനം നൽകി. ആദ്യഘട്ടം എന്ന നിലയിൽ 34 പേർക്കാണ് പരിശീലനം നൽകിയത്. ഇൗവർഷം പകുതിവരെ 398 പേരാണ് പരിശീലനം പൂർത്തിയാക്കി ഇൻറർനാഷണൽ പാരാമെഡിക് സർട്ടിഫിക്കറ്റ് നേടിയത്. 34 പ്രഥമശുശ്രൂഷ പരിശീലന പരിപാടികളാണ് ഇതുവരെ നടന്നത്. ദൈനംദിന പ്രശ്നങ്ങൾ, ദുരന്തങ്ങൾ,സംഘർഷങ്ങൾ എന്നിവയെ മറികടക്കുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്.
അടിയന്തിര തയ്യാറെടുപ്പുകളെ ശക്തിപ്പെടുത്താൻ സ്ഥാപനങ്ങളും ഏജൻസികളും ഗവൺമെൻറ് സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന തരത്തിലുള്ള പരിശീലനമാണ് വോളണ്ടിയർമാർക്ക് നൽകുന്നത്. പ്രാഥമിക ശുശ്രൂഷ രംഗത്ത് ആഗോളതലത്തിൽ ബഹ്റൈൻ റെഡ് ക്രസൻറ് സൊസൈറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണന്ന് ഡയറക്ടർ ജനറൽ മുബാറക് അൽ ഹാദി വ്യക്തമാക്കി. ബഹ്റൈനിൽ റെഡ് ക്രസൻറ് സൊസൈറ്റി താമസക്കാർക്കും പൗരൻമാർക്കും പ്രാഥമിക ശുശ്രൂഷകൾ വിവിധ സന്ദർഭങ്ങളിൽ നൽകി തുടങ്ങിയതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കൂടുതൽ യോഗ്യരായ വോളണ്ടിയർമാരെ പരിശീലിപ്പിക്കുക, അസോസിയേഷെൻറ സന്നദ്ധസേവകരുടെ പരിശീലനം, പുനരധിവാസ പരിപാടികൾ മെച്ചപ്പെടുത്തുക, പരിശീലകരുടെ വ്യക്തിഗത ശേഷി വർദ്ധിപ്പിക്കുക എന്നിവയിലൂടെ പരിശീലന പരിപാടികളിലൂടെ ഉദ്ദേശിക്കുന്നത്. പ്രാഥമിക ശുശ്രൂഷ എന്നത് മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരുചോദ്യമാണ്. ഒരു പ്രതിസന്ധിഘട്ടത്തിൽ വളരെ പെെട്ടന്നുള്ള രക്ഷാപ്രവർത്തനത്തിലൂടെ മരണത്തിെൻറ മുഖാമുഖത്തിൽ നിന്ന് വ്യക്തിയെ രക്ഷിച്ചെടുക്കാനുള്ള അറിവും സന്നദ്ധതയും ഇത്തരം പരിശീലനങ്ങളിലൂടെ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.