മനാമ: റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിക്കിടെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയും കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി.
ഗസ്സക്ക് മേലുള്ള ആക്രമണവും അവിടുത്തെ അവസ്ഥകളും ചർച്ച ചെയ്യുകയും അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഗസ്സയിൽ പ്രയാസമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും മേഖലയിൽ സമാധാനം സ്ഥാപിക്കാനും കഴിയേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടി വിജയത്തിലെത്തട്ടെയെന്നും സാമിഹ് ശുക്രി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.