ബഹ്റൈൻ-ദോഹ: ദിവസവും ആറു വിമാന സർവിസുകൾ

മനാമ: ബഹ്റൈനും ഖത്തറിനുമിടയിൽ ദിനേന മൂന്നു വീതം സർവിസുകൾ നടത്താൻ ഗൾഫ് എയറും ഖത്തർ എയർവേസും തീരുമാനിച്ചു. ജൂൺ 14 വരെ ഓരോ സർവിസും ജൂൺ 15 മുതൽ മൂന്നു സർവിസുകളുമാണ് ഓരോ വിമാനക്കമ്പനികളും നടത്തുക. സർവിസുകൾ വർധിപ്പിക്കുമെന്ന് നേരത്തേ ഗൾഫ് എയർ വ്യക്തമാക്കിയിരുന്നു.

2017ലെ ഗൾഫ് ഉപരോധത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം നിലച്ചതോടെ യാത്രാമാർഗങ്ങളും അവസാനിച്ചു. തുടർന്ന്, ഉപരോധം നീങ്ങിയിട്ടും ഖത്തറും ബഹ്റൈനും തമ്മിലെ ബന്ധം പുനഃസ്ഥാപിച്ചിരുന്നില്ല. കഴിഞ്ഞമാസം നടന്ന ജി.സി.സി ഫോളോഅപ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

അതിന്റെ തുടർച്ചയായാണ് വിമാന സർവിസും പുനരാരംഭിക്കാൻ തീരുമാനിച്ചത്. 25 മുതൽ ഓരോ സർവിസ് വീതം ആരംഭിക്കുമെന്ന് ഗൾഫ് എയറും ഖത്തർ എയർവേസും അറിയിച്ചിരുന്നു. ബഹ്റൈൻ-ദോഹ 50 മിനിറ്റാണ് യാത്രാദൈർഘ്യം.

Tags:    
News Summary - Bahrain- Doha flight Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.