മനാമ: സൗദി-ബഹ്റൈൻ കോസ്വേ ഈ മാസം 27 മുതൽ വീണ്ടും യാത്രക്കാർക്കായി തുറക്കുമെന്ന് ബഹ്റൈൻ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നാലു മാസം മുമ്പ് മാർച്ച് ഏഴിനാണ് കോസ്വേ അടച്ചത്. നിത്യവും പതിനായിരക്കണക്കിന് ആളുകൾ സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കോസ്വേ പ്രധാനപ്പെട്ട യാത്രാമാർഗമാണ്.
സൗദി വ്യാപാര മേഖലയിലെ ചരക്കുനീക്കങ്ങളുടെ പ്രധാന ഇടനാഴി കൂടിയാണിത്. സൗദി അരാംകോ ഉൾപ്പെടെയുള്ള കമ്പനികളിൽ ജോലിചെയ്യുന്ന നിരവധി പേർ ബഹ്റൈനിൽ താമസിക്കുകയും നിത്യവും സൗദിയിലെത്തി ജോലിചെയ്യുകയും ചെയ്യുന്നവരാണ്. അനിശ്ചിതകാലത്തേക്ക് കോസ്വേ അടക്കുേമ്പാഴും ഇത്രകാലം നീണ്ടുപോകുമെന്ന് ആരും കരുതിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.