മനാമ: ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയെക്കുറിച്ച് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിൽ സംഭാഷ ണം നടത്തി. പൊതുവായ താൽപര്യങ്ങളിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് ഹമദ് രാജാവ് പറഞ്ഞു. മേഖലയിലും അന്താരാഷ്ട്രതലത്തിലും ഇന്ത്യയുടെ നിർണായക സ്ഥാനവും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യയുടെ പങ്കും രാജാവ് എടുത്തുപറഞ്ഞു.
കോവിഡ്-19 നേരിടുന്നതിലുള്ള സഹകരണവും ഇരുവരും ചർച്ചചെയ്തു. സ്വദേശികൾക്കും പ്രവാസികൾക്കും മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിൽ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഹമദ് രാജാവ് നൽകുന്ന സംഭാവനയെ നരേന്ദ്ര മോദി പ്രശംസിച്ചു. കോവിഡ്-19 നേരിടാൻ ബഹ്റൈൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ച മോദി ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണക്ക് നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.