മനാമ: ഗൾഫ് രാജ്യങ്ങളിൽ കോവിഡ് -19 രോഗത്തിൽനിന്ന് വിമുക്തി നേടുന്നവരുടെ നിരക് കിൽ ബഹ്റൈൻ ഏറെ മുന്നിൽ. ആകെ രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിലധികം പേരാണ് ബഹ്റ ൈനിൽ ഇതുവരെ സുഖം പ്രാപിച്ചത്. രോഗബാധിതർക്ക് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള മികച്ച ചികിത്സ നൽകാൻ ആരോഗ്യമന്ത്രാലയം സ്വീകരിക്കുന്ന അതിവേഗ നടപടികൾ തന്നെയാണ് കൂടുതൽ പേർ രോഗമുക്തി നേടുന്നതിനുപിന്നിൽ.
ബഹ്റൈനിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 476 ആണ്. ഇതിൽ 265 പേരാണ് സുഖം പ്രാപിച്ചത്. അതായത് 55.67 ശതമാനം പേർ രോഗമുക്തി നേടി. സൗദിയിൽ 1104ൽ 35 പേരും (3.17 ശതമാനം) യു.എ.ഇയിൽ 405ൽ 55 പേരും (13.58 ശതമാനം) ഒമാനിൽ 152ൽ 23 പേരും (15.13 ശതമാനം) കുവൈത്തിൽ 235ൽ 64 പേരും (27.23 ശതമാനം) ഖത്തറിൽ 562ൽ 43 പേരും (7.65 ശതമാനം) ആണ് സുഖം പ്രാപിച്ചത്. ആഗോളതലത്തിൽ 22 ശതമാനത്തോളമാണ് ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം. 4.58 ശതമാനമാണ് മരണ നിരക്ക്.
ഫെബ്രുവരി 24നാണ് ബഹ്റൈനിൽ ആദ്യ കോവിഡ് -19 രോഗം സ്ഥിരീകരിച്ചത്. ഇറാനിൽനിന്ന് എത്തിയ സ്കൂൾ ബസ് ഡ്രൈവർക്കാണ് രോഗം കണ്ടെത്തിയത്. ഗൾഫിലെ ആദ്യ കേസായിരുന്നു ഇത്. ഇതേത്തുടർന്ന് ആരോഗ്യ മന്ത്രാലയവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന നാഷനൽ ടാസ്ക് ഫോഴ്സും സജീവ നടപടികളുമായി രംഗത്തെത്തി. വിദ്യാലയങ്ങൾക്ക് അവധി നൽകുന്നതുൾപ്പെടെ നടപടികൾ ഉടൻതന്നെ സ്വീകരിക്കുകയും ചെയ്തു. രോഗലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിലും ബഹ്റൈൻ മുന്നിലാണ്. ഇതുവരെ 31,321 പേരെയാണ് പരിശോധിച്ചത്. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന അതികർശന നിയന്ത്രണങ്ങൾ ഇല്ലാതെതന്നെ രോഗവ്യാപനം തടയുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.