എയർ ഇന്ത്യയിൽ ഫീസ് ഇല്ലാതെ യാത്ര പുനർനിശ്ചയിക്കാം

മനാമ: കോവിഡ്-19 നിയന്ത്രണങ്ങളെത്തുടർന്ന് മാർച്ച് 23 മുതൽ ഏപ്രിൽ 30 വരെ കാലയളവിലെ യാ ത്രകൾക്കുള്ള ടിക്കറ്റ് സൗജന്യമായി മറ്റൊരു ദിവസത്തേക്ക് പുനർനിശ്ചയിക്കാൻ അവസ രം. ഇതിന് എയർ ഇന്ത്യ ഒാഫിസിലോ ട്രാവൽ ഏജൻറിെൻറ അടുത്തോ എത്തുകയോ വിളിക്കുകയോ ചെയ്യേണ്ടതില്ല.വിമാനഗതാഗതം സാധാരണ നിലയിലാകുന്നതുവരെ യാത്ര പുനർനിശ്ചയിക്കുന്നതിന് എയർപോർട്ടിലോ എയർ ഇന്ത്യ ബുക്കിങ് ഒാഫിസിലോ റിപ്പോർട്ട് ചെയ്യുകയും വേണ്ട. യാത്ര ചെയ്തില്ലെങ്കിൽ ‘നോ ഷോ’ ചാർജ് ഇൗടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

മുഴുവൻ തുകയോടെ ടിക്കറ്റ് പ്രാബല്യത്തിലുണ്ടാകും. പുതിയ യാത്രാതീയതി തീരുമാനിച്ചാൽ (സെപ്റ്റംബർ 30 വരെ) ഡേറ്റ് ചേഞ്ച്/സെക്ടർ ചേഞ്ച് ഫീസ് നൽകാതെ ടിക്കറ്റ് മാറ്റിയെടുക്കാം. യാത്രക്കാർ ടിക്കറ്റും പി.എൻ.ആറും സൂക്ഷിച്ചുവെക്കണം. ടിക്കറ്റ് കാൻസൽ ചെയ്യുകയാണെങ്കിൽ കാൻസലേഷൻ ചാർജ് ഇൗടാക്കും. മാറ്റിയെടുക്കുന്ന സമയത്ത് ആറു മാസത്തിൽ താഴെ വാലിഡിറ്റിയുള്ള ടിക്കറ്റുകൾക്ക് സെപ്റ്റംബർ 30 വരെയും ആറു മാസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള ടിക്കറ്റുകൾക്ക് 2021 മാർച്ച് 31 വരെയും ബുക്കിങ് അനുവദിക്കും.

സിറ്റി റിസർവേഷൻ ഒാഫിസ് അടച്ചിടും; റിസർവേഷൻ ഫോൺ, ഇ-മെയിൽ വഴി
മനാമ: വാണിജ്യസ്ഥാപനങ്ങൾ ഇന്നുമുതൽ അടച്ചിടണമെന്ന നിർദേശത്തിെൻറ അടിസ്ഥാനത്തിൽ എയർ ഇന്ത്യ/എയർ ഇന്ത്യ എക്സ്പ്രസ് സിറ്റി റിസർവേഷൻ ഒാഫിസ് വ്യാഴാഴ്ച മുതൽ ഏപ്രിൽ ഒമ്പതുവരെ അടച്ചിടും.
എന്നാൽ, രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ ഫോൺ, ഇ-മെയിൽ എന്നിവ വഴി റിസർവേഷൻ സേവനം തുടരും.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.