പലവാര്‍ത്തകള്‍ക്കും പിന്നില്‍ പുറത്തറിയാത്ത കൗതുകകരമായ കഥകളുണ്ടാകും. വാര്ത്തയ ില് നിറയുന്ന ചില അഭിമുഖങ്ങള്‍ക്ക് പുറകില്‍ അതിനെക്കാള്‍ വലിയ കഥകളുമുണ്ടാകും. അത ്തരം പറയാതെ പോയ കഥകളിലൂടെ ചരിത്രവും രാഷ്ട്രീയവും ജീവചരിത്രവും ആത്മകഥയും വിവരിക്കുകയാണ് കരണ്‍ ഥാപ്പര്‍ ‘ഡെവിൾസ് അഡ്വക്കറ്റ് -ദഅണ്റ്റോൾഡ് സ്റ്റോറി’ എന്ന പുസ്തകത്തിലൂടെ. സ്വന്തം ജനനത്തെ അപ്രതീക്ഷിത കടന്നുവരവായി വിശേഷിപ്പിച്ച് തുടങ്ങുന്ന പുസ്തകത്തിെൻറ പേജുകള്‍ മറിയുന്നത് പ്രശസ്തരുടെ ജീവിതത്തിലേക്കും രാഷ്ട്രീയ ചരിത്രത്തിലേക്കുമാണ്. സ്വന്തം അനുഭവങ്ങള്‍ പറയുമ്പോള്‍ അനവധി പ്രശസ്തരുടെ കഥയായി അത് മാറുന്നതിന് വഴിയൊരുക്കിയത് ഥാപറുടെ തൊഴില്മേഖലതന്നെയാണ്.
കേംബ്രിജിലും ഓക്സ്ഫഡിലും പഠനം പൂര്‍ത്തിയാക്കുമ്പോള്‍ നിരവധി തൊഴില്‍സാധ്യത മുന്നിലുണ്ടായിട്ടും പത്രപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ബ്രിട്ടീഷ് പത്രമായ ടൈംസിെൻറ ലേഖകനായി നൈജീരിയയിലെത്തുകയും വിദേശമന്ത്രാലയത്തിന് തീ പിടിച്ചത് റിപ്പോര്‍ട്ട് ചെയ്തതിെൻറ പേരില്‍ പുറത്താക്കപ്പെടുകയും ചെയ്തു. എങ്കിലും പത്രപ്രവര്‍ത്തനരംഗത്തുനിന്ന് പിന്നോട്ടുപോയില്ല. സ്കൂളിലും കോളജിലുംപ്രഭാഷകനായി തിളങ്ങിയിരുന്ന ഥാപര്‍ പത്രമല്ല ദൃശ്യമാധ്യമമാണ് തെൻറ കർമമണ്ഡലമെന്ന തിരിച്ചറിവിലാണ് ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനിലെത്തുന്നത്. അവിടന്ന് തുടങ്ങിയ ഥാപ്പറിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഭരണാധികാരികളോടും പ്രശസ്തരോടും നല്ലബന്ധം സൂക്ഷിക്കുമ്പോഴും ജനങ്ങളറിയേണ്ടതും ചോദിക്കേണ്ടതുമായ ചോദ്യങ്ങളില്‍ വെള്ളംചേര്‍ക്കാത്ത പത്രപ്രവര്‍ത്തകനാണ് ഥാപ്പറെന്ന് ഈ പുസ്തകം നമ്മെ ബോധ്യപ്പെടുത്തും.
പഠനകാലത്ത് പ്രണയമാണെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്ന ബന്ധമുണ്ടായിട്ടും പ്രധാനമന്ത്രിയായ ബേനസീര്‍ ഭുട്ടോയോട് കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുമായി നടത്തിയ അഭിമുഖം ഒരു ഉദാഹരണം മാത്രം. സൗഹൃദം പത്രപ്രവര്‍ത്തക മുല്യങ്ങളെ ബാധിക്കില്ലെന്ന് തെളിയിക്കാന്‍ താനുറപ്പിച്ചിരുന്നുവെന്നാണ് ഥാപ്പര്‍ പറയുന്നത്. അത് ബേനസീറില് ഒതുങ്ങുന്നില്ല. വി.പി. സിങ്, നരസിംഹറാവു, എല്‍.കെ. അദ്വാനി, ചന്ദ്രശേഖര്‍, വാജ്പേയി, പ്രണബ് മുഖര്‍ജി തുടങ്ങിയവരോടൊക്കെ ദൃഢമായ ബന്ധം നിലനില്ക്കെതന്നെ കര്‍ക്കശമായ ചോദ്യങ്ങള്‍ ചോദിച്ചു. ഇവരില്‍നിന്ന് വ്യത്യസ്തനാണ് മോദിയെന്ന് ഥാപ്പര്‍ പറയുന്നു. കരസേനാമേധാവിയും അംബാസഡറുമായിരുന്ന അച്ഛെൻറ കൂടെയുള്ള മാറിത്താമസങ്ങളും ലണ്ടനിലെ വിദ്യാഭ്യാസവും രാജ്യത്തലവന്മാരുമായുള്ള ബന്ധവുമെല്ലാം വിശാലമാക്കിയ ഥാപ്പറുടെ കാഴ്ചപ്പാടുകള്‍ പുസ്തകത്തില്‍ വായിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.