മനാമ: അനാശാസ്യത്തിെൻറ പേരില്‍ പിടിയിലാവുകയും കോടതി നല്കിയ ശിക്ഷക്ക് ശേഷം നാടുക ടത്തുകയും ചെയ്ത റഷ്യന്‍ യുവതി സുഹൃത്തിെൻറ പാസ്പോര്‍ട്ട് ഉപയോഗിച്ച് ബഹ്റൈനിൽ വ രുന്നതിനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം നിഷ്ഫലമാക്കി. മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്നുമാണ് ഇവര്‍ ബഹ്റൈനിലെത്താൻ ശ്രമിച്ചത്.
പിടിയിലായിരുന്ന യുവതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തുകയും ചെയ്തിരുന്നു. ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെത്തിയ യുവതിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനിടെയാണ് പാസ്പോർട്ട് മറ്റൊരാളുടേതാണെന്ന് ഉദ്യോഗസ്ഥെൻറ ശ്രദ്ധയില്‍ പെടുന്നത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച യുവതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.