മനാമ: കുടുംബം എന്ന വ്യവസ്ഥയെ അപ്രസക്തമാക്കിയാൽ സ്ത്രീയുടെ സുരക്ഷിതത്വം ഇല്ലാതാകുമെന്ന് പ്രഭാഷകയും സാമൂഹിക പ്രവർത്തകയുമായ പി. റുക്സാന പറഞ്ഞു. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ അവർ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. സ്ത്രീ, സമൂഹം, സദാചാരം എന്ന ആശയത്തിെൻറ പ്രചാരണം ഇൗ അർഥത്തിൽ ഏറെ ശ്രദ്ധേയമാണെന്നും റുക്സാന ചൂണ്ടിക്കാട്ടി. ഇന്ന് സമൂഹത്തിൽ കുടുംബം എന്ന കെട്ടുറപ്പിനെതിരെ പലതരത്തിൽ പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. സ്ത്രീക്ക് മാത്രമല്ല പുരുഷനും കുട്ടികൾക്കും പ്രായമായവർക്കും എല്ലാം കുടുംബം നിലവിലുണ്ടെങ്കിലേ നിലനിൽപും സമാധാനവും ജീവിതഭദ്രതയുമുണ്ടാകൂ. കുടുംബത്തിൽ വിശ്വസിക്കാത്തവർ അരാജകത്വത്തിലേക്കും സംഘർഷങ്ങളിലേക്കും എത്തിപ്പെടുമെന്നും ധാരാളം ഉദാഹരണങ്ങളുണ്ട്. സ്വാതന്ത്ര്യത്തോടെയും ഒപ്പം സാമൂഹിക പ്രതിബദ്ധതയോടെയും വിദ്യാഭ്യാസത്തിലൂടെയും വനിതകൾ മുന്നേറ്റം ഉണ്ടാക്കണം.
സാംസ്കാരിക ജീവിതത്തിെൻറ മുൻനിരയിലും വനിതകൾ ഉണ്ടാകണം. അതിനൊപ്പം വ്യക്തിത്വവും ധാർമികതയും പാലിച്ചുകൊണ്ട് വരുംതലമുറക്ക് മാതൃകകളുമാകണം. ഇത്തരത്തിൽ മികച്ച വ്യക്തിബോധവും ജീവിതധാർമികതയും ഉയർത്തിപ്പിടിക്കുന്ന സ്ത്രീക്ക് കുടുംബജീവിതത്തിലൂടെയും സാമൂഹിക കാഴ്ചപ്പാടുകളിലൂടെയും എല്ലാതരം പ്രതിസന്ധികളെയും അതിജീവിക്കാനും കഴിയും. സദാചാരം എന്ന് കേൾക്കുേമ്പാൾ പഴഞ്ചൻ വാദഗതിയെന്നും മതവാദമെന്നും ആക്ഷേപിക്കുന്നവരുണ്ട്. യഥാർഥത്തിൽ സദാചാരം എന്നത് കേവലം ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പദം മാത്രമല്ല. സത്യസന്ധവും ധാർമികമൂല്യം നിറഞ്ഞതും ഉത്തമസംസ്കാരം നിറഞ്ഞതുമായ ജീവിത വീക്ഷണമാണത്. ഒരാൾ പിറന്ന് ജീവിച്ചുതുടങ്ങി മരിക്കുംവരെ ഉടനീളം പുലർത്തുന്ന വ്യക്തിത്വബോധവും സത്പ്രവൃത്തികളുമാണെന്നും റുക്സാന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.